കുട്ടനാട്ടിലും ലൗ ജിഹാദെന്ന് ആരോപണം

Thursday 16 September 2021 12:00 AM IST

കുട്ടനാട്: ടിക് ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ലൗ ജിഹാദെന്ന് ആക്ഷേപം. കുട്ടനാട് സ്വദേശിയായ യുവതിയുടെ പരാതിയിൽ അറസ്റ്റിലായ കണ്ണൂർ തലശേരി കൂത്താടിശേരി വീട്ടിൽ ഷംനാദ് (21) റിമാൻഡിലാണ്. യുവതിയുടെ ചിത്രം ഉപയോഗിച്ച് പ്രതി ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ആരംഭിച്ചിരുന്നു. ഹിന്ദു മതക്കാരിയായ യുവതിയെ പലപ്പോഴായി തട്ടം ധരിപ്പിച്ചുള്ള ഫോട്ടോകൾ എടുപ്പിച്ചിരുന്ന പ്രതിയുടെ നടപടികൾ മതം മാറ്റത്തിന് പ്രേരിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. ജില്ലയിലെ ഒരു പ്രമുഖ നേതാവ് കേസിൽ ഇടപെടുന്നതും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതും പ്രതിയെ രക്ഷിക്കാനാണെന്നാണ് ആക്ഷേപം.

ഇതിനിടെ ബി.ഡി.ജെ.എസ് ഭാരവാഹികൾ പെൺകുട്ടിക്കും കുടുംബത്തിനും പിന്തുണയുമായി രംഗത്തെത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ, സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി, ജില്ലാ ജനറൽ സെക്രട്ടറി എ.ജി. സുഭാഷ്, കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് ബിജു ചമ്പക്കുളം, എസ്.എൻ.ഡി.പി യോഗം കുന്നുമ്മ നാലാം നമ്പർ ശാഖാ സെക്രട്ടറി സുനിൽ കുമാർ എന്നിവരാണ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തി പിന്തുണ അറിയിച്ചത്. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ നിർദ്ദേശത്തെ തുടർന്നാണ് സംഘം എത്തിയത്. 

Advertisement
Advertisement