ഗാന്ധിനഗറിൽ ബി.ജെ.പി,​ ഭൻവദ് കോൺഗ്രസ് പിടിച്ചു

Wednesday 06 October 2021 12:56 AM IST

ന്യൂഡൽഹി: ഗുജറാത്തിലെ ഗാന്ധിനഗർ മുനിസിപ്പാലിറ്റിയടക്കം നാലിടത്ത് നടന്ന നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മിന്നും ജയം. ഭൻവദ് മുനിസിപ്പാലിറ്റി കോൺഗ്രസ് പിടിച്ചെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് വോട്ട് ചെയ്ത ഗാന്ധിനഗർ മുനിസിപ്പാലിറ്റിയിൽ 44 സീറ്റുകളിൽ 41ഉം ബി.ജെ.പി നേടി. രണ്ട് സീറ്റുകൾ കോൺഗ്രസും ഒരെണ്ണം ആം ആദ്മി പാർട്ടിയും നേടി. ആദ്യമായി മത്സരിച്ച ആം ആദ്മി പാർട്ടി 17 ശതമാനം വോട്ടുകൾ നേടി.

ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടന്ന ഓഖ, ഭൻവദ്, താര മുനിസിപ്പാലിറ്റികളിൽ ഭൻവദ് കോൺഗ്രസ് പിടിച്ചെടുത്തു. 1995 മുതൽ ബി.ജെ.പി ഭരിച്ച ഭൻവദിൽ 24 സീറ്റുകളിൽ 16 എണ്ണം കോൺഗ്രസ് നേടി. ബി.ജെ.പിക്ക് ലഭിച്ചത് എട്ട് സീറ്റുകളാണ്. താര മുനിസിപ്പാലിറ്റിയിൽ 24 ൽ 20 സീറ്റുകൾ ബി.ജെ.പി വിജയിച്ചു. കോൺഗ്രസിന് നാല് സീറ്റുകൾ ലഭിച്ചു. ഓഖ മുനിസിപ്പാലിറ്റിയിൽ 36 ൽ 34ലും ബി.ജെ.പി വിജയിച്ചു. രണ്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്.

Advertisement
Advertisement