യുവതിയെ പൊതുവഴിയിൽ അപമാനിച്ചയാൾ പിടിയിൽ

Wednesday 13 October 2021 1:09 AM IST

കൊല്ലം: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവതിയെ പൊതുവഴിയിൽ വച്ച് പരസ്യമായി ആക്ഷേപിക്കുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തയാൾ പിടിയിൽ. കിളികൊല്ലൂർ കൊച്ചുകുളത്തിന് സമീപം വയലിൽ പുത്തൻ വീട്ടിൽ റിയാസിനെയാണ് (മൂസ- 40) കിളികൊല്ലൂർ പൊലീസ് പിടികൂടിയത്. ഇയാൾ മുൻപ് മോശമായ രീതിയിൽ നോക്കിയത് യുവതി ചോദ്യം ചെയ്യുകയും ഇതു സംബന്ധിച്ച് ഇയാളുടെ അമ്മയോട് പരാതി പറയുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ഇയാളും മാതാവും ചേർന്ന് കഴിഞ്ഞ മൂന്നിന് വൈകിട്ട് യുവതിയെ പരസ്യമായി വഴിയിൽ തടഞ്ഞ് നിറുത്തുകയും ആക്ഷേപിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയി. കിളികൊല്ലൂരിൽ എത്തിയതായി ജില്ലാ പൊലീസ് മേധാവി ടി. നാരായണന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ.വിനോദ്, സബ് ഇൻസ്‌പെക്ടർമാരായ അനീഷ്, മധു, ജയൻ കെ.സക്കറിയ എ.എസ്.ഐ പി. സന്തോഷ്കുമാർ, എസ്.സി.പി.ഒ ഡെൽഫിൻ ബോണിഫസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.