റെജി തട്ടിയത് 10 കോടി, ഭാര്യക്കായി അന്വേഷണം

Monday 18 October 2021 12:00 AM IST

കൊച്ചി: വ്യാജരേഖ സമർപ്പിച്ച് സ്വകാര്യബാങ്കിൽനിന്ന് പണം തട്ടിയെടുത്ത കേസിലെ അറസ്റ്റിലായ തൃപ്പൂണിത്തറ ഹിൽപാലസ് സ്വദേശി റെജി പൗലോസ് ചുരുങ്ങിയത് 10 കോടി രൂപയെങ്കിലും കൈക്കലാക്കിട്ടുണ്ടെന്ന് പൊലീസ്. ഇയാൾക്കെതിരെ പത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.റെജിയുടെ പക്കൽ നിന്ന് 60ഓളം എ.ടി.എം കാർഡുകൾ, 6 പാൻ കാർഡുകൾ എന്നിവ പിടിച്ചെടുത്തു. കരം അടച്ച രസിത് കൃത്രിമമായി ഉണ്ടാക്കിയും പണം തട്ടിയെടുത്തയായി പരാതിയുണ്ട്. വ്യാജ രേഖകൾ നിർമ്മിക്കാൻ സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. റെജി ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തമിഴ്‌നാട്ടിലും ഇയാൾക്കെതിരെ തട്ടിപ്പ് കേസുകളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.റെജിയും ഭാര്യയും ചേർന്നാണ് തട്ടിപ്പ് അസൂത്രണം ചെയ്തത്. ഭാര്യയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.പനമ്പിള്ളിനഗറിലെ ബാങ്ക് ശാഖയിൽനിന്ന് 1.83 കോടി രൂപ തട്ടിയെടുത്ത കേസിൽ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.ബാങ്ക് വായ്പ ആവശ്യമുള്ളവരുടെ ഭൂമിയുടെ രേഖകൾ ഉപയോഗിച്ചാണ് റെജി പൗലോസ് തട്ടിപ്പ് നടത്തിയിരുന്നത്.ഈ രേഖകൾ ബാങ്കുകളിൽ പണയപ്പെടുത്തി ഭീമമായ തുക വായ്പയെടുക്കും. വായ്പയെടുത്ത യഥാർത്ഥതുക മറച്ചുവച്ചു ചെറിയതുക മാത്രമാണ് ഭൂമിയുടെ യഥാർത്ഥ ഉടമകൾക്കു നൽകുക. പണയപ്പെടുത്തിയ ഭൂമികൾക്ക് ജപ്തി നോട്ടീസ് എത്തുതോടെയാണ് ഇടപാടുകാർ തട്ടിപ്പറിഞ്ഞിരുന്നത്.