യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാളും സഹായിയും പിടിയിൽ

Thursday 21 October 2021 1:30 AM IST

കൊല്ലം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽ പോയ പ്രധാന പ്രതിയും ഒളിച്ചിരിക്കാൻ സ്ഥലം ഒരുക്കിയ സഹായിയും പിടിയിലായി. കരുനാഗപ്പള്ളി തൊടിയൂർ വേങ്ങറ തടത്തിൽ വിളയിൽ വീട്ടിൽ ശ്രീക്കുട്ടൻ (28), സഹായി പടഞ്ഞാറെ കല്ലട കണത്താർകുന്നം മുറിയിൽ പട്ടംവയലിൽ അച്ചു എന്നു വിളിക്കുന്ന നീലകണ്ഠൻ (23) എന്നിവരാണ് പിടിയിലായത്. ഇവരെ കാരാളിമുക്ക് കണത്താർക്കുന്നം ആനന്ദ ഭവനത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ സെപ്തംബർ 29 രാത്രി ഏഴ് മണിയോടെ തൊടിയൂർ വടക്ക് സ്വദേശിയായ ലതീഷ് എന്നയാൾ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങി വരവേയാണ് ആക്രമിക്കപ്പെട്ടത്. ശ്രീക്കുട്ടനും ഇയാളുടെ കൂട്ടാളി ജോബിനും ചേർന്ന് ലതീഷിനെ കരിങ്കല്ല് കൊണ്ട് ഇടിച്ച് തറയിൽ വീഴ്ത്തി കൈവള കൊണ്ടും പാറക്കല്ലുകൊണ്ടും തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ഒളിവിൽ പോയ പ്രതികൾ പതാരം, അരിനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ഇവർ കാരളിമുക്കിന് സമീപം ഒളിവിൽ കഴിയുന്നതായി ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രധാന പ്രതിയും സഹായിയും പിടിയിലായത്. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജയശങ്കർ, വിനോദ് ധന്യ, രാധാകൃഷ്ണപിള്ള, രാജേന്ദ്രൻ, എ.എസ്.ഐ മാരായ ഷാജിമോൻ, നന്ദകുമാർ, നിസാമുദ്ദീൻ സി.പി.ഓ സാബു, സലീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.