അസം സ്വദേശിയുടെ പണം തട്ടിയെടുത്തതായി പരാതി

Sunday 07 November 2021 12:29 AM IST

മുണ്ടക്കയം: വായ്പ നൽകാമെന്നു പറഞ്ഞ് അസം സ്വദേശിയുടെ അര ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. മുണ്ടക്കയം ടൗണിൽ സ്വകാര്യ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റിയാസ് മോന്റെ 48800 രൂപയാണ് തട്ടിയെടുത്തത്.
കഴിഞ്ഞ 29ന് ബജാജ് ഫിനാൻസിൽ നിന്നാണെന്നു പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ ആൾ ഫോൺ വിളിക്കുകയും മൂന്നേകാൽ ലക്ഷം രൂപ വായ്പ നൽകാമെന്ന് അറിയിക്കുകയുമായിരുന്നു. ഇതിനായി രേഖകളും ആവശ്യപ്പെട്ടു. പിന്നീട് വായ്പ അനുവദിച്ചതായും ജിഎസ്ടി ഇനത്തിൽ 41600 രൂപ നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇത് നൽകിയതോടെ ഇൻഷ്വറൻസ് ഇനത്തിൽ 7200 രൂപ നൽകണമെന്ന് പറയുകയും അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഇൻഷ്വറൻസ് രേഖകൾ വാട്‌സാപ്പിൽ അയച്ചുതന്നു. എന്നാൽ വായ്പ ലഭിക്കണമെങ്കിൽ 33000 രൂപ കൂടി അയച്ചുതരണമെന്ന് വീണ്ടും ആവശ്യപ്പെട്ടതോടെയാണ് സംശയത്തിനിടയാക്കിയത്. ഇതുസംബന്ധിച്ച് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് പരാതി നൽകി.

Advertisement
Advertisement