ധനകാര്യസ്ഥാപനത്തിൽ മോഷണം, യുവാവ് പിടിയിൽ

Monday 15 November 2021 3:30 AM IST

കൊല്ലം: ആശ്രാമത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ യുവാവ് പിടിയിൽ. നെടുമങ്ങാട് നഗരിക്കുന്ന് ചിറത്തലയ്ക്കൽ പുത്തൻ വീട്ടിൽ ഗോപു (38, വാൾ ഗോപു) ആണ് പൊലീസിന്റെ പിടിയിലായത്. ജൂൺ മൂന്നാം വാരം രാത്രിയിൽ ധനകാര്യ സ്ഥാപനത്തിന്റെ വാതിൽ പൊളിച്ച് അകത്ത് കടക്കുകയും മേശപ്പുറത്തുണ്ടായിരുന്ന 12000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്തു. എന്നാൽ സ്ഥാപനത്തിലെ അധിക സുരക്ഷാ സംവിധാനം കാരണം അധികമെന്നും ഒന്നും കവരാൻ കഴിഞ്ഞില്ല. വിവിധ ജില്ലകളിലെ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാളെ തിരുവനന്തപുരത്തെ പൂജപ്പുര നിന്നാണ് പിടികൂടിയത്. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ, സബ് ഇൻസ്‌പെക്ടർമാരായ ആർ. രതീഷ്‌കുമാർ. ആർ, സുരേഷ്‌കുമാർ, സി.പി.ഒ രമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisement
Advertisement