യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

Saturday 18 December 2021 11:49 PM IST

തിരുവനന്തപുരം: കഴക്കൂട്ടം അമ്പലത്തിൻകരയിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിലായി. കഴക്കൂട്ടം നെട്ടയിക്കോണം വാറുവിളാകം പുതുവൽ പുത്തൻ വീട്ടിൽ സതി എന്ന് വിളിക്കുന്ന സതീഷ് (40), കഴക്കൂട്ടം നെട്ടയിക്കോണം വാറുവിളാകം പുതുവൽ പുത്തൻ വീട്ടിൽ കുടുക്ക രതീഷ് എന്ന് വിളിക്കുന്ന രതീഷ് (38), കഴക്കൂട്ടം നെട്ടയിക്കോണം കൊച്ചു കുന്നുംപുറത്ത് വീട്ടിൽ മന്ദബുദ്ധി കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ(29) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കഴക്കൂട്ടം നെട്ടയിൽകോണം അരുൺ നിവാസിൽ അഖിലിനെ മുള്ളുവിള റോഡിൽ വച്ച് ബലമായി കൂട്ടികൊണ്ട് പോയി, മുഖത്തും കാലുകളിലും കരിങ്കല്ല് വച്ച് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐ മിഥുൻ, സി.പി.ഒമാരായ സജാദ്ഖാൻ, നസ്സിമുദ്ദീൻ, ശ്യാം, ബിനു, അരുൺ എന്നിവരടങ്ങിയ സംഘം കൊല്ലം കടയ്ക്കലിലെ ഒളിസങ്കേതത്തിൽ നിന്നുമാണ് പിടികൂടിയത്. കഴക്കൂട്ടം, തുമ്പ, തിരൂരങ്ങാടി തുടങ്ങിയ സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement
Advertisement