ഫ്രഞ്ച് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്: ആദ്യ റൗണ്ട് ഇന്ന്
പാരീസ് : ഫ്രാൻസിൽ ആദ്യ റൗണ്ട് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുക്രെയിൻ അധിനിവേശത്തിന്റെ പ്രഭാവം പടിവാതിലിനരികെ എത്തി നിൽക്കെ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായ ഫ്രാൻസിനെ ഇനി നയിക്കുന്നത് ആരാണെന്ന് നിർണയിക്കുന്നതിനുള്ള ആദ്യ ഘട്ടമാണിത്.
48.7 ദശലക്ഷം പേർ വോട്ട് രേഖപ്പെടുത്തും
പ്രാദേശിക സമയം ഇന്ന് രാവിലെ 8ന് വോട്ടിംഗ് തുടങ്ങും ( ഇന്ത്യൻ സമയം ഇന്ന് രാവിലെ 11.30 )
വൈകിട്ട് 6 മണിയോടെ വലിയ നഗരങ്ങളിൽ പോളിംഗ് അവസാനിക്കും, പിന്നാലെ എക്സിറ്റ് പോൾ പുറത്തുവരും. രാത്രിയോടെ ഫലമറിയാം
ഏപ്രിൽ 24 - ആദ്യ റൗണ്ടിൽ ഒന്ന്, രണ്ട് സ്ഥാനത്തെത്തുന്ന സ്ഥാനാർത്ഥികൾ ഏറ്റുമുട്ടുന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പ്
മേയ് 13 - പുതിയ പ്രസിഡന്റ് അധികാരമേൽക്കും
ജൂൺ 12 - 19 പാർലമെന്ററി ഇലക്ഷൻ
ആര് ജയിക്കും ?
നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തന്നെ തുടർന്നേക്കുമെന്നാണ് അഭിപ്രായ സർവേ
എന്നാൽ, 2017നേക്കാൾ ഭൂരിപക്ഷം കുറഞ്ഞേക്കും
തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി 53കാരിയായ മരീൻ ലെ പെൻ ആണ് മാക്രോണിന്റെ മുഖ്യ എതിരാളി. സർവേകളിൽ മാക്രോണിന് 54 ശതമാനം പിന്തുണ ലഭിച്ചപ്പോൾ 46 ശതമാനം പിന്തുണയുമായി പെൻ തൊട്ടുപിന്നിലുണ്ട്. ഇത് മൂന്നാം തവണയാണ് ലെ പെൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
സ്ഥാനാർത്ഥികൾ
ആകെ - 12
പ്രമുഖർ
ഇമ്മാനുവൽ മാക്രോൺ
( പ്രസിഡന്റ് )
മരീൻ ലെ പെൻ
ഷോൺ - ലക് മിലെൻഷൻ
വലേറി പ്രിക്രെസ്
എറിക് സിമ്മർ
തിരഞ്ഞെടുപ്പ് എങ്ങനെ
അഞ്ച് വർഷം കൂടുമ്പോൾ
18 വയസിന് മുകളിലുള്ള ആർക്കും വോട്ട് ചെയ്യാം
ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർത്ഥിയ്ക്ക് ആകെ വോട്ടിന്റെ 50 ശതമാനത്തിലേറെ ( കേവല ഭൂരിപക്ഷം ) ലഭിച്ചാൽ, ആ സ്ഥാനാർത്ഥി പ്രസിഡന്റാകും. രണ്ടാം റൗണ്ട് ഉണ്ടാകില്ല. എന്നാൽ, ഇത് വരെ ഇങ്ങനെ സംഭവിച്ചിട്ടില്ല. മുന്നിലെത്തിയ രണ്ട് സ്ഥാനാർത്ഥികളുമായി രണ്ടാം റൗണ്ട് നടക്കും
ഇമ്മാനുവൽ മാക്രോൺ ( 44 )
ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്. 2017ൽ ഇത്തവണത്തെ എതിരാളി ലെ പെന്നിനെ രണ്ടാം റൗണ്ടിൽ 66.1 ശതമാനം വോട്ട് നേടിയാണ് ലാ റിപ്പബ്ലിക് എൻ മാർച്ച് പാർട്ടി സ്ഥാനാർത്ഥിയായ മാക്രോൺ പരാജയപ്പെടുത്തിയത്. മുമ്പ് രാജ്യത്തെ സാമ്പത്തിക - ധനകാര്യ മന്ത്രിയായിരുന്നു. റഷ്യ - യുക്രെയിൻ വിഷയത്തിൽ മദ്ധ്യസ്ഥതയിൽ മുൻനിരയിൽ.