കാൻ ഫെസ്റ്റിവൽ ആരംഭിച്ചു
75-ാമത് കാൻ ഫെസ്റ്റിവലിന് ഫ്രാൻസിൽ തുടക്കം. കമൽഹാസൻ, മാധവൻ,പാ രഞ്ജിത് , എ.ആർ. റഹ്മാൻ, നവാസുദ്ദീൻ സിദ്ദിഖി, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ദീപിക പദുകോൺ, ഹിന ഖാൻ, പൂജ ഹെഗ്ഡെ, അദിതി റാവു, നയൻതാര തുടങ്ങിയവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഫ്രാൻസിൽ എത്തിയിരിക്കുന്നത്. ആർ. മാധവൻ സംവിധാനം ചെയ്ത റോക്കട്രി ദ് നമ്പി ഇഫക്ടിന്റെ വേൾഡ് പ്രീമിയർ ഇന്ന് കാൻ ഫിലിം ഫെസ്റ്റിവലിൽ നടക്കും.
ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം, നിഖിൽ മഹാജൻ സംവിധാനം ചെയ്ത മെഹാലി ചിത്രമായ ഗോദാവരി, ശങ്കർ ശ്രീകുമാർ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ അൽഫ ബീറ്റ ഗാമ, ബിശ്വജിത് ബോറെ സംവിധാനം ചെയ്ത മിഷിക് ഭാഷയിലുള്ള ബൂബാറൈഡ്, അമൽമിശ്ര സംവിധാനം ചെയ്ത ഹിന്ദി ചിത്രം ധുയിൻ എന്നിവയും കാനിൽ പ്രദർശിപ്പിക്കുന്നുണ്ട്.
മേയ് 28 വരെ നടക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവലിന്റെ എട്ടംഗ ജൂറിയിൽ ബോളിവുഡ് താരം ദീപിക പദുകോണും ഉണ്ട്.ഷൗനക് സെന്നിന്റെ ഡോക്യുമെന്ററി ഒാൾ ദാറ്റ് ബ്രീത്ത് ആണ് പ്രധാന മേളയിലെ ഇന്ത്യയുടെ ഏക സിനിമാ പ്രാതിനിധ്യം.സിനിമ ഗാലറിയിൽ സത്യജിത് റേയുടെ പ്രതിധ്വന്തിയും ജി. അരവിന്ദന്റെ തമ്പിന്റെയും പുതിയ പതിപ്പും പ്രദർശിപ്പിക്കുന്നുണ്ട്.