'അഴീക്കോട് സ്മാരകത്തോടുള്ള അവഗണന അവസാനിപ്പിക്കണം'

Tuesday 24 May 2022 12:34 AM IST
ഡോ.സുകുമാർ അഴിക്കോടിന്റെ സ്മാരകത്തോടുള്ള കേരള സാഹിത്യ അക്കാഡമിയുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഴിക്കോട് വിചാരവേദിയും സംസ്ക്കാരലോചനവും ചേർന്ന് തൃശൂർ സാഹിത്യ അക്കാഡമിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്യുന്നു.

  • അഴീക്കോടിനെ ഇല്ലാതാക്കാൻ ശ്രമിച്ചവർ മരിച്ചിട്ടും ഭയക്കുന്നു: ബാലചന്ദ്രൻ വടക്കേടത്ത്

തൃശൂർ: ജീവിച്ചിരിക്കുമ്പോൾ അഴീക്കോടിനെ ഇല്ലാതാക്കാൻ ശ്രമിച്ചവർ മരിച്ചിട്ടും അദ്ദേഹത്തെ ഭയക്കുന്നതായി നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്. അഴീക്കോട് സ്മാരകത്തോടുള്ള കേരള സാഹിത്യ അക്കാഡമിയുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഴീക്കോട് വിചാരവേദിയും തൃശൂരിന്റെ സാംസ്‌കാരലോചനവും ചേർന്ന് സാഹിത്യ അക്കാഡമിക്കു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴീക്കോട് സ്മാരക വസതി നിർമ്മാണത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ട് ഉടൻ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുക, സ്മാരകത്തിന്റെ മാസ്റ്റർ പ്ലാൻ പരസ്യപ്പെടുത്തുക, സാഹിത്യ അക്കാഡമി മെയിൻ ഹാളിന് അഴീക്കോടിന്റെ പേര് നൽകുക എന്നീ ആവശ്യങ്ങളും ധർണയിൽ ഉന്നയിച്ചു. അഴീക്കോട് വിചാരവേദി ചെയർമാൻ കെ. രാജൻ മാസ്റ്റർ അദ്ധ്യക്ഷനായി.

നടൻ നന്ദകിഷോർ, സജീഷ് കുട്ടനെല്ലൂർ, എം. സേതുമാധവൻ, എം.സി. തൈക്കാട്, കെ.സി. ശിവദാസ്, സുനിൽ കൈതവളപ്പിൽ, എ.പി. രാമചന്ദ്രൻ, പി.എ. രാധാകൃഷ്ണൻ, വിജി പുതുരുത്തി, കെ. ഹരി കാറളം, പ്രമോദ് ചേർപ്പ്, ബിന്ദു മായന്നൂർ എൻ. രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement