കാശ്മീരിൽ ഹിസ്ബുൾ കമാൻഡറെ വധിച്ചു

Sunday 05 June 2022 3:15 AM IST

ശ്രീനഗർ: ദക്ഷിണ കാശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേന ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ കമാൻഡറെ വധിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്റു. നിസാർ അഹ്‌മദ് ഖാണ്ഡേയാണ് കൊല്ലപ്പെട്ട ഭീകരനെന്ന് പൊലീസ് വ്യക്തമാക്കി. 2018ലാണ് ഇയാൾ ഹിസ്ബുളിൽ ചേർന്നത്. അനന്ത്നാഗിലടക്കം ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നുവെന്നാണ് വിവരം.

ഭീകരനിൽ നിന്ന് എ.കെ 47 അടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തെന്നും മേഖലയിൽ ഏറ്റുമുട്ടൽ പുരോഗമിക്കുകയാണെന്നും കാശ്മീർ ഐ.ജി വിജയ് കുമാർ പറഞ്ഞു. ഭീകരസാന്നിദ്ധ്യത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേനയും ജമ്മു കാശ്മീർ പൊലീസും പാരാമിലിട്ടറിയും സംയുക്തമായാണ് അനന്ത്നാഗിലെ റിഷിപോര ഗ്രാമത്തിൽ തിരച്ചിൽ ആരംഭിച്ചത്. പ്രദേശത്ത് ഇവർ സുരക്ഷാവലയം തീർ‌ത്തതോടെ ഭീകരർ വെടിയുതിർത്തു. ഇതോടെ സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു. കാശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരാക്രമണം വർദ്ധിച്ചതോടെ അതീവ ജാഗ്രതയിലാണ് സുരക്ഷാസേന

Advertisement
Advertisement