'ഊരി പിടിച്ച വാളുമായി' യൂത്ത് കോൺഗ്രസ്

Tuesday 14 June 2022 12:23 AM IST

തൃശൂർ : കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ 'ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി' എന്ന മുദ്രാവാക്യവുമായി പ്രതീകാത്മക സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ഊരി പിടിച്ച വാളുകൾക്കിടയിൽ കൂടി സഞ്ചരിച്ചെന്ന് വീമ്പിളക്കിയ പിണറായി വിജയൻ ഇപ്പോൾ നൂറ് കണക്കിന് പൊലീസുകാരുടെ ഊരി പിടിച്ച ലാത്തിക്കിടയിൽ കൂടിയാണ് യാത്ര ചെയ്യുന്നതെന്ന് ജോൺ ഡാനിയേൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് ലെമിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ, പ്രഭുദാസ് പാണേങ്ങാടൻ, ജില്ലാ സെക്രട്ടറിമാരായ അരുൺ മോഹൻ, ജെഫിൻ പോളി, നിഖിൽ പള്ളിപ്പുറം, കെ.എസ്.യു ബ്‌ളോക് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, ഡേവിഡ് കുരിയൻ, കുരിയൻ മുട്ടത്ത്, കെ.എം.ഗണേശ് ശ്യാം, ഷിജോ ഇ.ടി എന്നിവർ പ്രസംഗിച്ചു.

കറുപ്പ് ധരിച്ച് മഹിളാ മോർച്ച

തൃശൂർ: ശബരിമലയിൽ കറുപ്പുടുത്ത അയ്യപ്പ ഭക്തരോട് കാട്ടിയ ക്രൂരതയ്ക്ക് കാലം നൽകിയ മറുപടിയാണ് കറുപ്പിനോടുള്ള പിണറായി വിജയന്റെ ഭയമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. കറുപ്പിന്റെ പ്രതിഷേധം കേരളത്തിൽ കനക്കുമ്പോൾ മുഖ്യമന്ത്രി ഓടി ഒളിക്കുകയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
തൃശൂരിൽ മഹിളാ മോർച്ച നടത്തിയ കറുപ്പുടുത്ത പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബി.ജെ.പി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മുനിസിപ്പൽ ഓഫീസിന് മുന്നിൽ സമാപിച്ചു. കറുപ്പു വസ്ത്രമണിഞ്ഞായിരുന്നു പ്രകടനം. മഹിളാ മോർച്ച ജില്ലാപ്രസിഡന്റ് ഇ.പി.ഝാൻസി അദ്ധ്യക്ഷയായി. സുജയ സേനൻ, സത്യലക്ഷ്മി, രമ്യ കുമരകം, ശീതൾ രാജ തുടങ്ങിയവർ സംസാരിച്ചു.

പരസ്യവിചാരണ ചെയ്യുമെന്ന് കോൺഗ്രസ്

തൃശൂർ : അഴിമതി കേസിൽ പ്രതിയായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ജില്ലയിലെ 110 കേന്ദ്രങ്ങളിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിയെ പ്രതീകാത്മകമായി പരസ്യ വിചാരണ നടത്തുമെന്ന് ജോസ് വള്ളൂർ പറഞ്ഞു.

Advertisement
Advertisement