റുമാറ്റിസത്തിന്റെ ആദ്യഘട്ടം മുതൽ ചികിത്സ തുടങ്ങണം, കാരണമിതാണ്

Tuesday 05 July 2022 1:46 AM IST

അൻപത് അറുപത് വർഷം മുൻപ് വരെ റുമാറ്രിസത്തിന് ചികി‌ത്സ ഇല്ലായിരുന്നു. രോഗി വേദനതിന്ന് കഴിയേണ്ട ദയനീയ സ്‌ഥിതിയായിരുന്നു. എന്നാലിന്ന് ആധുനിക ചികിത്‌സയിൽ റുമാറ്രിസത്തിന് വളരെ മെച്ചപ്പെട്ട ചികി‌ത്സ ലഭ്യമാണ്. രോഗിക്ക് സാധാരണ ജീവിതം നയിക്കാം.


റുമാറ്രിസം കണ്ണുകളെയും ആന്തരികാവയവങ്ങളെയും ബാധിക്കുന്ന രോഗമാണ്. കണ്ണുകളെ ബാധിക്കുമ്പോൾ കണ്ണിന് വേദന, ചുവപ്പ്, കാഴ്‌ചത്തകരാറുകൾ എന്നിവയുണ്ടാകും. ആന്തരികാവയവങ്ങളിൽ കി‌ഡ്‌നി, ശ്വാസകോശം എന്നിവയെ ബാധിക്കും. ശ്വാസകോശത്തെ ബാധിക്കുമ്പോൾ ചുമയും ശ്വാസം മുട്ടലുമുണ്ടാകും.
ചിലർക്ക് രോഗം രണ്ട്, മൂന്ന് ഘട്ടം എത്തുമ്പോഴായിരിക്കാം ആന്തരികാവയവങ്ങളെ ബാധിക്കുന്നത്. എന്നാൽ ചിലർക്ക് രോഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ആന്തരികാവയവങ്ങൾക്ക് ഭീഷണിയുണ്ടാകാം. ഇതിനാൽ രോഗത്തിന്റെ ആദ്യഘട്ടം മുതൽ മതിയായ ചികിത്‌സ തേടേണ്ടത് അത്യാവശ്യമാണ്.


Advertisement
Advertisement