പാലപ്പിള്ളിയിലെ ആനക്കൂട്ടത്തെ തുരത്താൻ വയനാടൻ താപ്പാനകൾ

Tuesday 19 July 2022 9:26 PM IST

  • പാലപ്പിള്ളിയിലെ ആനക്കൂട്ടം കാടുകയറിയെന്ന് വനപാലകർ
  • വൈകിട്ട് ആറംഗ ആനക്കൂട്ടത്തെ കണ്ടെന്ന് നാട്ടുകാർ

പാലപ്പിള്ളി : റബർതോട്ടത്തിന് സമീപം തങ്ങുന്ന ആനക്കൂട്ടത്തെ തുരത്താൻ പ്രത്യേക പരിശീലനം ലഭിച്ച താപ്പാനകളെ വയനാട്ടിൽ നിന്നും ഉടനെ പാലപ്പിള്ളിയിൽ എത്തിക്കുമെന്ന് പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസർ പ്രേം ഷമീർ. താപ്പാനകളെത്തിയാൽ ആനശല്യം കുറയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മലയോര കർഷക സമിതിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വനപാലകർ ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റിവിടാൻ നടത്തിയ ശ്രമം ഫലം കണ്ടെന്നും വനം വകുപ്പ് അധികൃതർ അവകാശപ്പെട്ടു. പാലപ്പിള്ളി, വെള്ളിക്കുളങ്ങര റേഞ്ചിലെ വനപാലകരാണ് നാട്ടുകാരുടെയും മലയോര കർഷക സമിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ അനകളെ കാടു കയറ്റാൻ ശ്രമിച്ചത്. തിങ്കളാഴ്ചത്തെ ശ്രമം വിജയിച്ചിരുന്നില്ല. തേക്ക് തോട്ടത്തിലൂടെ നടാംപാടം വരെ പോയ ആനകൾ കുട്ടൻച്ചിറയിൽ തന്നെ തിരിച്ചെത്തി. എന്നാൽ തിങ്കളാഴ്ച രാത്രി ആനകൾ സ്വയം കാടു കയറിയെന്നാണ് വനപാലകരുടെയും നാട്ടുകാരുടെയും വിശ്വാസം. തിങ്കളാഴ്ച രാത്രിയിലും, ഇന്നലെയും നടത്തിയ തെരച്ചിലിൽ ആനകളെ കണ്ടെത്താനായില്ല. ഇതോടെയാണ് ഭയന്ന ആനകൾ കാടുകയറിയെന്ന നിഗമനത്തിലെത്തിയത്. അതേസമയം ഇന്നലെ വൈകിട്ട് പാലപ്പിള്ളിയിൽ കൊച്ചിൻ മലബാർ കമ്പനിയുടെ റബർ തോട്ടത്തിൽ ഇന്നലെ വൈകീട്ട് മറ്റൊരു ആറംഗ ആനക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ അറിയിച്ചു.

തീർത്ഥ കേന്ദ്രത്തിന്റെ ഭക്ഷണം


ആനയെ തുരത്താനെത്തിയ നാട്ടുകാർക്കും വനപാലകർക്കും രണ്ട് ദിവസവും ഭക്ഷണം ഒരുക്കി വേലൂപ്പാടം സെന്റ് ജോസഫ് തീർത്ഥകേന്ദ്രം അധികൃതർ. പള്ളി പാരിഷ് ഹാളിൽ രണ്ട് ദിവസവും വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയത്.

ചെസ് ഒളിമ്പ്യാഡ് ദീപശിഖ
21 ന് മരോട്ടിച്ചാലിൽ

മരോട്ടിച്ചാൽ: ചെസ് ഒളിമ്പ്യാഡ് ദീപശിഖ 21 ന് മരോട്ടിച്ചാലിലെത്തിച്ചേരും. ജൂലായ് 28 മുതൽ ചെന്നൈയിൽ നടക്കുന്ന നാൽപ്പത്തിനാലാമത് ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖ പ്രയാണമാണ് ജൂലായ് 21ന് മരോട്ടിച്ചാലിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി തെളിച്ച് മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന് കൈമാറിയശേഷം ജൂലായ് 21ന് വൈകീട്ട് 5 ന് രാജ്യത്തെ ആദ്യ സമ്പൂർണ ചെസ് ഗ്രാമമായ പുത്തൂർ പഞ്ചായത്തിലെ മരോട്ടിച്ചാലിലെത്തും.

ദീപശിഖയെ കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയവും ജില്ലാ ഭരണകൂടവും പൂത്തൂർ പഞ്ചായത്തും ചെസ് പ്രേമികളും സംയുക്തമായി വിപുലമായ പരിപാടികളോടെ സ്വീകരിക്കും.
വാദ്യഘോഷങ്ങളോടെ ദീപശിഖയെ മാർ മത്തായി സ്‌ളീഹ ചർച്ച് ഡയമണ്ട് ജൂബിലി പാരിഷ് ഹാളിലേക്ക് ആനയിക്കും. ചെസ് ഗ്രാൻഡ് മാസ്റ്റർ വിഷ്ണു പ്രസന്ന ദീപശിഖ മന്ത്രി കെ.രാജന് കൈമാറും. തൃശൂരിലെ സ്വന്തം ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ ദീപശിഖ ഏറ്റുവാങ്ങും.

ചെസ് ഗ്രാൻഡ് മാസ്റ്റർ വിഷ്ണു പ്രസന്ന കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 30 കളിക്കാരോട് ഒരേസമയം ഏറ്റുമുട്ടുന്ന സൈമൾട്ടേനിയസ് ചെസ് മത്സരം ഹാളിൽ നടക്കും. കളക്ടർ ഹരിത വി.കുമാർ, ചെസ് ഒളിമ്പ്യൻ പ്രൊഫ.എൻ.ആർ.അനിൽ കുമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ 'എന്റെ കേരളം' കലാവിരുന്നൊരുക്കും. 21ന് വൈകിട്ട് 3ന് അഗത്തിയിൽ നിന്നും വിമാനമാർഗം നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തുന്ന ദീപശിഖ ആമ്പല്ലൂർ കല്ലൂർ വഴിയാണ് മരോട്ടിച്ചാലിലെത്തിച്ചേരുക.

Advertisement
Advertisement