തമിഴ്നാട് സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Sunday 09 October 2022 1:22 AM IST

വൈത്തിരി: തമിഴ്നാട് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ ആറുപേർ പൊലീസ് പിടിയിലായി. ജോലി വാഗ്ദാനം ചെയ്ത് വൈത്തിരി ,ലക്കിടി എന്നിവിടങ്ങളിലെ സ്വകാര്യ റിസോർട്ടുകളിലെത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. കേസിലെ മുഖ്യപ്രതി പേരാമ്പ്ര സ്വദേശി കാപ്പുമ്മൽ റിയാസി(മുജീബ് -33) നെ കർണാടകയിൽ നിന്നും പിടികൂടി. ഇന്നലെ രാവിലെയാണ് ഇയാൾ അറസ്റ്റിലാകുന്നത്. കേസിൽ അഞ്ചു പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വൈത്തിരി താളിപ്പുഴ സ്വദേശി അനസ് (36) വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാൻ (42) തിരുവനന്തപുരം സ്വദേശിനി മഞ്ജു ( ഭദ്ര -33) തമിഴ്നാട് സ്വദേശിനി ശരണ്യ ( 33) മേപ്പാടി സ്വദേശി ഷാനു എന്ന ഷാനവാസ് (28) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. കേസിൽ രണ്ടുപേർ ഒളിവിലാണ്. കൽപ്പറ്റ ഡിവൈ.എസ്‌.പി ജേക്കബിനാണ് അന്വേഷണചുമതല. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Advertisement
Advertisement