പോക്സോ, കൊലപാതക ശ്രമ കേസിൽ വിചാരണ ആരംഭിച്ചു

Saturday 07 January 2023 1:28 AM IST

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ജാമ്യത്തിൽ ഇറങ്ങിയ ശേഷം പെൺകുട്ടിയെയും സഹോദരനെയും മാതാപിതാക്കളെയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ സാക്ഷികളുടെ വിചാരണ കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയിൽ ആരംഭിച്ചു. ശാസ്താംകോട്ട ഡിവൈ.എസ്.പി അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിന്റെ വിചാരണ കഴിഞ്ഞ നാലിനാണ് സ്പെഷ്യൽ പോക്സോ കോടത് ജഡ്ജി വി. ഉദയകുമാർ മുൻപാകെ ആരംഭിച്ചത്.

സാക്ഷിപട്ടികയിലെ 45 പേരിൽ 23 സാക്ഷികളുടെ വിചാരണ പൂർത്തിയായി. 11ന് സാക്ഷി വിസ്താരം പൂർത്തിയാകും. ശൂരനാട് വാഴപ്പള്ളി വടക്കേതിൽ ദിലീപ് (26) ആണ് കേസിലെ പ്രതി. കസ്റ്റഡി വിചാരണയാണ് നടക്കുന്നത്. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം . 2021 ജൂൺ 15ന് നടന്ന പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് പെൺകുട്ടിയെയും മാതാപിതാക്കളെയും സഹോദരനെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം 67 ദിവസം ഒളിവിൽ കഴിഞ്ഞ പ്രതിയെ വീണ്ടും അറസ്റ്റു ചെയ്യുകയായിരു ന്നു. ഒളിവിൽ കഴിയുന്നതിനിടയിലാണ് സഹോദരനെ വൈദ്യുതാഘാതമേല്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. വാദി ഭാഗത്തിന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സോജാ തുളസീധരൻ ഹാജരായി.

Advertisement
Advertisement