ജീൻസ് ധരിക്കുന്നത് എതിർത്ത പിതാവിനെ വെടിവച്ചു; യുവതി അറസ്റ്റിൽ

Sunday 17 May 2026 11:08 AM IST

അമൃത്സർ: ജീൻസ് ധരിക്കുന്നത് എതിർത്ത പിതാവിനുനേരെ വെടിയുതിർത്ത യുവതി അറസ്റ്റിൽ.പഞ്ചാബിലെ ഖൽചിയാനിലാണ് സംഭവം.21കാരിയായ സ്നേഹ്ദീപ് കൗ‍ർ ആണ് പിതാവ് പർമിന്ദർ സിംഗിന് നേരെ വെടിയുതിർത്തത്. വെടിയേറ്റ ഇയാളെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിവരം.

മേയ് 14ന് രാവിലെയാണ് സംഭവം. ജീൻസും ടോപ്പും ധരിക്കുന്നതും വിദേശത്ത് പോകുന്നതും പിതാവ് എതിർത്തെന്നും ഇതിൽ പ്രകോപിതയായ യുവതി പിതാവിന് നേരെ വെടിവയ്‌ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പർമിന്ദർ സിംഗിന്‍റെ പുറത്തും തോളിലുമാണ് വെടിയേറ്റത്. സംഭവത്തിൽ ലൈസൻസുണ്ടായിരുന്ന റിവോൾവർ പൊലീസ് പിടിച്ചെടുത്തു. നാല് വെടിയുണ്ടകളും പൊലീസ് കണ്ടെത്തി.

പ്ലസ്ടു കഴിഞ്ഞ യുവതി ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ പിതാവ് എതിർത്തതിനെ തുടർന്ന് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. എന്നാൽ കുടുംബം ഇത് തള്ളി. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.