തൃക്കാക്കര: രണ്ടാഴ്ച മുമ്പ് വഴിയാത്രക്കാരനെ ഇടിച്ചുകൊന്ന സ്വകാര്യ ബസ് ഡ്രൈവർ നേര്യമംഗലം ചെമ്പൻകുഴി കുന്നത്ത് വീട്ടിൽ അനിൽകുമാറിനെ (34) മദ്യലഹരിയിൽ നിറയെ യാത്രക്കാരുമായി ബസ് ഓടിച്ചതിന് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പ് പാലാരിവട്ടം ജംഗ്ഷനിൽ അനിൽകുമാർ ഓടിച്ച ബസ് ശരീരത്തിലൂടെ കയറി വഴിയാത്രക്കാരൻ അനൂപ് (24) മരിച്ച സംഭവത്തിൽ ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. ലൈസൻസ് ഇല്ലാതെയാണ് ഇയാൾ കാക്കനാട് - ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന എം.എം.എസ് ബസ് ഓടിച്ചിരുന്നത്.
കാക്കനാട് ബസ് സ്റ്റാന്റിന് സമീപത്ത് സി.ഐ. ആർ.ഷാബുവിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് അനിൽകുമാർ പിടിയിലായത്.
ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. അനിൽകുമാറിന്റെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പ്രൈവറ്റ് ബസുകളുടെ ഓവർടേക്കിംഗും നിയമലംഘനങ്ങളും കണ്ടുപിടിക്കാനായി പ്രത്യേക സംഘങ്ങളെ പൊലീസ് കോമ്പിംഗ് ഓപ്പറേഷന് നിയോഗിച്ചിട്ടുണ്ട്. എസ്.ഐമാരായ അനീഷ്, ഗിരീഷ് കുമാർ, എ.എസ്.ഐ ബൈജു. സോണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |