പാലാ: ഇടപ്പാടി മീനാറ തോടിന്റെ കരയിൽ ചാരായം വാറ്റ് നടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. 35 ലിറ്റർ കോടയും പിടിച്ചെടുത്തു. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇടപ്പാടി പുളിമൂട്ടിൽ ജോർജ് (57) ആണ് പിടിയിലായത്. രണ്ടും മൂന്നും പ്രതികളായ ഇടപ്പാടി പള്ളിത്താഴെ തോമസുകുട്ടി (38) , ചെത്തിമറ്റം കണ്ടത്തിൽ ജോബിൻ (ആമ ജോബി 38) എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞ ഒരു മാസമായി ചാരായം വാറ്റ് നടന്നിരുന്നതായി പറയപ്പെടുന്നു. ലിറ്ററിന് 1500 മുതൽ 2000 രൂപയ്ക്കായാണ് ചാരായം വിറ്റിരുന്നത്. ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഓടി രക്ഷപെട്ടവർക്കായി അന്വേഷണം ഊർജിതമാക്കിയതായി എസ്.എച്ച്.ഒ കെ.പി.ടോംസൺ പറഞ്ഞു. ഗ്യാസ് സ്റ്റൗ, പാത്രങ്ങൾ, പശ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
കാടു പിടിച്ച തോട്ടിലൂടെ 200 മീറ്റർ വെള്ളത്തിലൂടെ സഞ്ചരിച്ചാണ് പ്രതിയെ പിടികൂടിയത്. എസ്.എച്ച്.ഒ കെ.പി.ടോംസൺ, എസ് ഐ ഷാജി സെബാസ്റ്റ്യൻ, പൊലീസുകാരായ ബിജു കെ തോമസ്, ഷെറിൻ മാത്യു സ്റ്റീഫൻ, റെനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |