കുന്നംകുളം: പട്ടികജാതിയിൽപ്പെട്ട ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വയോധികന് 29 വർഷം തടവും 1, 35, 000 രൂപ പിഴയും ശിക്ഷ വിധിച്ചു. കടപ്പുറം വില്ലേജ് അഞ്ചങ്ങാടി തൊട്ടാപ്പ് ദേശത്ത് കുന്നത്ത് വീട്ടിൽ അലി (54) യെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് എം.പി. ഷിബു പ്രതി കുറ്റക്കാരാനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കടപ്പുറത്ത് കളിക്കുകയായിരുന്ന വിദ്യാർത്ഥിയായ നാലാം ക്ലാസുകാരിക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി കുന്നംകുളം അതിവേഗ പ്രത്രേ്യക പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ് ബിനോയ് ഹാജരായി. 2016 ൽ ചാവക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കുന്നംകുളം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന പി. വിശ്വംഭരൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ചാവക്കാട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ബൈജുവും കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ എം.ബി ബിജുവും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |