തൃക്കാക്കര: നികുതി വെട്ടിക്കാനായി മൊബൈൽ ക്ളിനിക്ക് എന്ന പേരിൽ രജിസ്റ്റർ ചെയ്ത കാരവൻ ശാസ്താമുകളിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് പിടികൂടി. കഴിഞ്ഞ വർഷം ജൂണിൽ കൊട്ടാരക്കരയിൽ രജിസ്റ്റർ ചെയ്തതാണ് കാരവൻ. ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മിഷണർ ഷാജി മാധവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഭരത്ചന്ദ്രൻ, കെ.എം. രാജേഷ്, നജീബ്, ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്.
പെർമിറ്റ് ലംഘനത്തിന് 7,500 രൂപയും രൂപമാറ്റം വരുത്തിയതിന് 5,000 രൂപയും നികുതി വെട്ടിപ്പിന് 40,000 രൂപയും പിഴ ഈടാക്കി. ഈ കാരവൻ ഇനി മൊബൈൽ ക്ലിനിക്കായല്ലാതെ ഉപയോഗിച്ചാൽ രജിസ്ടേഷൻ റദ്ദാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അന്യസംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കാരവൻ മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |