നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മേല്പാലയിൽ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. ഒളിവിൽ പോയ രണ്ട് പട്ടാളക്കാരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഇടയ്ക്കോട് കുഴിയോടൽ സ്വദേശി ജോൺ ബ്രിട്ടോ (33), മേല്പാല സ്വദേശി ലിബിൻ ജോൺ എന്നിവരെയാണ് (32) പൊലീസ് അറസ്റ്റുചെയ്‌തത്. ഒളിവിൽ പോയ ഒന്നാം പ്രതി ഇടയ്ക്കോട് കുഴിയോടൽ സ്വദേശി സജിത്ത് (30), മേല്പാല നിലവാണി സ്വദേശി ഗിരീഷ് (29) എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. എസ്.ഐ മുത്തുക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് എറണാകുളത്തുവച്ച് പ്രതികളെ പിടികൂടിയത്.
പൊലീസ് പറയുന്നത് ഇങ്ങനെ: പരിചയക്കാരനായ ഒന്നാംപ്രതി സജിത്ത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ ഫോണിൽ റെക്കോർഡ് ചെയ്‌ത് വാട്സ്ആപ്പ് വഴി സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. ഇതിനുശേഷം ജോൺബ്രിട്ടോ, ഗിരീഷ്, ലിബിൻ ജോൺ എന്നിവർ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് വിദ്യാർത്ഥിനി മാർത്താണ്ഡം മഹിളാ പൊലീസിൽ പരാതി നൽകിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |