കൊല്ലം: വ്യാജപാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിൽ ടി.സി/36/832 പെരുന്താന്നി ഉഷസ് വീട്ടിൽ നിന്നു മണക്കാട് പോസ്റ്റ് ഓഫീസ് പരിധിയിൽ ആറ്റുകാൽ ദേവീക്ഷേത്ര കല്യാണ മണ്ഡപത്തിന് സമീപം കൽപാംകുളം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീലത (42) ആണ് പിടിയിലായത്.
വസന്ത ജനാർദ്ദനൻ, വസന്താലയം മുകുന്ദുപുരം, ചവറ എന്ന വ്യാജ പേരും മേൽവിലാസവും ഉപയോഗിച്ച് ശ്രീലത നെടുമ്പാശേരി വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഇവർ വ്യജരേഖകൾ ഉപയോഗിച്ച് മുകുന്ദപുരം മേൽലാസത്തിലൂടെ പാസ്പ്പോർട്ട് സമ്പാദിച്ചതായി കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആൾമാറാട്ടം നടത്തി പാസ്പ്പോർട്ട് എടുത്തതിന് ചവറയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പാസ്പ്പോർട്ട് രേഖകൾ ഉപയോഗിച്ച് ജില്ലാ പൊലീസ് മേധാവി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനിടയിൽ സൗദിയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ ശ്രീലതയെ പിടികൂടുകയായിരുന്നു. തുടർന്ന് ചവറ പൊലീസ് ഇവരെ നെടുമ്പാശേരിയിൽ നിന്നു ചവറ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ചവറ ഇൻസ്പെക്ടർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ നൗഫൽ, എസ്.സി.പി.ഒ മാരായ തമ്പി, സബിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |