കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് പൊലീസുകാർക്കെതിരെ വിജിലൻസ് കേസ്. പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട രേഖ ലഭിച്ചു. ഇരിങ്ങാലക്കുട സ്റ്റേഷനിലെ സസ്‌പെൻഷനിലുള്ള സി.പി.ഒമാരായ തൃശൂർ പുത്തൻചിറ കൊമ്പത്തുകടവ് വള്ളാട്ടുതറ വീട്ടിൽ വി.എൽ. അനൂപ്, കൊടുങ്ങല്ലൂർ മംഗലത്ത് വീട്ടിൽ എം.എസ്. വൈശാഖ് എന്നിവർക്കെതിരെയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം സ്‌പെഷ്യൽ സെല്ലിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെയായിരുന്നു ഇവരുടെ താമസ സ്ഥലങ്ങളിൽ വിജിലൻസ് എസ്.പി കെ.കെ. മൊയ്തീൻകുട്ടിയുടെ നിർദ്ദേശാനുസരണം ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് സാജു വർഗീസ്, ഇൻസ്‌പെക്ടർമാരായ എസ്.എൽ. അനിൽകുമാർ, എ.ജി. ബിബിൻ എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |