വെള്ളറട: കാരക്കോണത്ത് കൂനമ്പനയിൽ അനധികൃതമായി പ്രവർത്തിക്കുന്ന മത്സ്യ ചന്തയിൽ കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിൽ ദിവസങ്ങൾ പഴക്കമുള്ളതും പുഴു അരിച്ചതുമായ 300 കിലോ ചീഞ്ഞമത്സ്യം പിടികൂടി.
പിടിച്ചെടുത്ത മത്സ്യം ആരോഗ്യവകുപ്പ് പ്രവർത്തകർ കുഴിച്ചുമൂടി. പരിശോധനയ്ക്ക് മെഡിക്കൽ ഓഫീസർ ഡോ. വിജയദാസ്, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജൻ, ബിനുകുമാർ, ബിജു, അനശ്വര ദേവി, കല, ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് അനിൽ പ്രേംനിവാസ്, ലാലുമോൻ തുടങ്ങിയവർ നേതൃത്വം നൽകി. റോഡുവക്കിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചന്തയിൽ വ്യാപകമായി ചീഞ്ഞ മത്സ്യം വിൽക്കുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |