വിതുര: വിതുര സ്വദേശി 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളേയും പീഡനത്തിന് കൂട്ടുനിന്ന കുട്ടിയുടെ പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. വിതുര മേമല പോസ്റ്റ് ഒാഫീസ് ജംഗ്ഷന് സമീപം താമസിക്കുന്ന സുരേഷ് കുമാറിനേയും (48) പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനേയുമാണ് വിതുര സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ വിനോദ്, സി.പി.ഒമാരായ വിനു, ശരത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
പ്രതിയും പെൺകുട്ടിയുടെ പിതാവും കുട്ടിയുടെ വീട്ടിലിരുന്ന് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. പിതാവിന്റെ സാന്നിദ്ധ്യത്തിലാണ് പ്രതി പലതവണ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ഇതിനിടയിൽ പ്രതി പെൺകുട്ടിയുടെ ഫോണിലേക്ക് വിളിക്കുകയും അശ്ലീല വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സ്കൂളിൽ ചൈൽഡ് ലൈൻ നടത്തിയ കൗൺസലിംഗിനിടയിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് വിതുര പൊലീസ് പിതാവിനേയും, സുഹൃത്തിനേയും പിടികൂടുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |