വൈപ്പിൻ: പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസിൽ 46കാരനെ പൊലീസ് അറസ്റ്റുചെയ്തു. ചെറായി ബീച്ചിൽ ലോഡ്ജ് വാടകക്കെടുത്ത് നടത്തുന്ന കൊടുങ്ങല്ലൂർ എറിയാട് എടത്തല പള്ളിയിൽവീട്ടിൽ രാഹുൽ എന്ന് വിളിക്കുന്ന പി.എസ്. ശ്രീനാഥാണ് (46) അറസ്റ്റിലായത്. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് മുനമ്പം പൊലീസ് കേസെടുത്തത്. മുനമ്പം ഡിവൈ.എസ്. പി എം.കെ. മുരളിയുടെ നിർദേശാനുസരണം പ്രതിയെ വീട്ടിൽനിന്നാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞമാസം 29ന് രാത്രി ചെറായി ബീച്ചിൽനിന്ന് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയോട് ലിഫ്റ്റ് ചോദിച്ച് പിന്നിൽ കയറിയ പ്രതി ബീച്ചിൽനിന്ന് തിരിയുന്നിടത്ത് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് തൊട്ടടുത്തുതന്നെ പ്രതിയുടെ കസ്റ്റഡിയിലുള കെട്ടിത്തിന്റെ വളപ്പിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. യുവതി പിറ്റേന്ന് എറണാകുളം ജനറലാശുപത്രിയിൽ ചികിത്സതേടി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുനമ്പം സി.ഐ എ.എൽ. യേശുദാസ്, എസ്.ഐമാരായ വി.കെ. ശശികുമാർ ,ടി.കെ. രാജീവ്, എം.ബി. സുനിൽകുമാർ, എ.എസ്.ഐ കെ.എസ്. ബൈജു, സി.പി.ഒ കെ.പി. അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |