മാള: അർദ്ധരാത്രി ആയുധവുമായി വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ മാള പൊലീസ് അറസ്റ്റ് ചെയ്തു.
തൈക്കൂട്ടം അണ്ണാറയിൽ മൂത്തേടത്ത് വീട്ടിൽ പാതിരാ അംബു എന്നറിയപ്പെടുന്ന അംബുജാക്ഷനെ (35) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 15ന് രാത്രി പന്ത്രണ്ടോടെ പ്രതി കല്ലൂരിലെ ഒരു വീട്ടിൽ മോഷണശ്രമം നടത്തിയതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്നും ലഭിച്ചതിനെ
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ഈ കേസിലെ പരാതിക്കാരിയുടെ വീട്ടിൽ കഴിഞ്ഞ ഏപ്രിൽ മാസം രാത്രി പന്ത്രണ്ടിന് മുഖം മൂടി ധരിച്ച് ആയുധവുമായി അതിക്രമിച്ചു കയറി സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വീട്ടുകാർ ബഹളം വച്ചപ്പോൾ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. അന്നമനടയിലെ മറ്റൊരു വീട്ടിൽ സമാന രീതിയിൽ അക്രമം നടത്തിയ കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മാള എസ്.എച്ച്.ഒ വി. സജിൻ ശശിയുടെ നേതൃത്വത്തിൽ എസ്.ഐ രമ്യ കാർത്തികേയൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒമാരായ ജിബിൻ കെ. ജോസഫ്, സിദീജ, എ.എസ്.ഐ ജസ്റ്റിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |