തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച് സ്വർണവും പണവും കവന്ന കേസിലെ മൂന്ന് പ്രതികളെ പിടികൂടി.
ആറ്റുകാൽ എം.എസ്.കെ നഗർ ടി.സി 41/1371 വീട്ടിൽ സുധീഷ് (27), ബാലരാമപുരം പനയറക്കുന്നിൽ വാടകയ്‌ക്ക് താമസിക്കുന്ന അർഷാദ് (27), പുളിയറക്കോണം സെന്റ് മേരീസ് സ്‌കൂളിനു സമീപം കുവിൻ മൂഴിയിൽ വീട്ടിൽ ഫെബിൻ (23), എന്നിവരെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. ബാലരാമപുരം സ്വദേശി വിഷ്ണുവിനെ സവാരിയുണ്ടെന്നു പറഞ്ഞ് ഓട്ടോ വിളിച്ച് സ്ത്രീയുൾപ്പെടുന്ന അഞ്ചംഗ സംഘം കവർച്ച നടത്തുകയായിരുന്നു. കാരയ്ക്കാമണ്ഡപം ചാനൽക്കര ഭാഗത്തുള്ള വീട്ടിൽ കൊണ്ടുപോയാണ് വിഷ്‌ണുവിനെ ആക്രമിച്ച് കൈയിലുണ്ടായിരുന്ന സ്വർണമാലയും പണമടങ്ങിയ പേഴ്സും മൊബൈൽ ഫോണും തട്ടിയെടുത്തത്. കവർച്ചാസംഘത്തിലെ അഭിനന്ദ്, അനിത എന്നിവരെ മറ്റൊരു മൊബൈൽ മോഷണക്കേസിൽ കരമന പൊലീസ് പിടികൂടിയിരുന്നു.
നേമം എസ്.എച്ച്. ഒ.രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ,പ്രസാദ്, ജോൺ വിക്ടർ, എ.എസ്.ഐമാരായ പത്മകുമാർ, ശ്രീകുമാർ എസ്.എ, സി.പി.ഒമാരായ മണിമേഖല, ഗിരി, ഉണ്ണികൃഷ്‌ണൻ, കൃഷ്‌ണകുമാർ, സജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |