തിരുവനന്തപുരം: കൊലപാതക കേസിൽ നെയ്യാറ്റിൻകര അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ച് റിമാൻഡ് ചെയ്ത കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കെ.എൽ.രാജേഷിനെ സസ്പെൻഡ് ചെയ്തു. കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സെൻട്രലിലെ ഇൻസ്പെക്ടറും ബി.എം.എസ് നേതാവുമാണ്.സർക്കാർ ജീവനക്കാരനായിരിക്കെ ക്രിമിനൽ കേസിൽ പ്രതിയായി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി റിമാൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ സൽപ്പേരിന് കളങ്കം വരുത്തുകയും,കോർപ്പറേഷന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുയും ചെയ്ത പ്രവർത്തി ഗുരുതരമായ സ്വഭാവദൂഷ്യവും,ചട്ടലംഘനവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കോടതി വിധി പകർപ്പ് ലഭിച്ച ശേഷം നിയമോപദേശം അനുസരിച്ച് മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ബിജുപ്രഭാകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |