തിരുവനന്തപുരം: ' അണ്ണൻ ഒരിക്കലും എന്നെ നേരെ നോക്കാറില്ല. അണ്ണന് ഭാര്യ,മക്കൾ എന്ന ചിന്തമാത്രമേ ഉള്ളൂ. എന്നെയും വാവച്ചിയെയും (ഗൗരി) കുറിച്ച് ചിന്തിക്കുന്നില്ല. എനിക്കും വാവയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ മനു (മാഹിൻ) അണ്ണനാണ് കാരണം'. എപ്പോഴോ നോട്ടുബുക്കിൽ സ്വന്തം കൈപ്പടയിൽ ദിവ്യ എഴുതിയതെന്ന് കരുതുന്ന വരികൾ ഒടുവിൽ അറംപറ്റി.
മാഹിനുമായുള്ള കുടുംബജീവിതത്തിലെ കല്ലുകടികളും താൻ ആത്മാർത്ഥമായി സ്നേഹിച്ച പുരുഷനിൽ നിന്നുണ്ടായ അവഗണനയുമാകാം ദിവ്യയുടെ കുറിപ്പിന് കാരണം. ദിവ്യയുടെയും മകളുടെയും ദുരൂഹമായ തിരോധാനവും അവരെ കണ്ടെത്താൻ മാഹിന്റെ ഭാഗത്തുനിന്ന് ഒരുശ്രമവും ഉണ്ടാകാത്തതും മാഹിനെ സംശയനിഴലിലാക്കിയിരിക്കെയാണ് നോട്ടുബുക്കിൽ എപ്പോഴോ ദിവ്യ കുത്തിക്കുറിച്ച വാക്കുകൾ കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി കത്ത് അടങ്ങിയ ബുക്ക് കസ്റ്റഡിയിലെടുത്ത അന്വേഷണസംഘം കൈയക്ഷര പരിശോധനയ്ക്കും കൂടുതൽ തെളിവ് ശേഖരിക്കാനുമായി ഫോറൻസിക് വിഭാഗത്തിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |