അമ്പലപ്പുഴ: നെഹ്റുട്രോഫി ഉൾപ്പെടെയുള്ള വള്ളംകളികൾ പുനരാരംഭിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. എച്ച്. സലാം എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആലപ്പുഴയിലെ വള്ളംകളി കേരള ടൂറിസത്തിനുള്ള കരുത്താണ്. പ്രളയവും കൊവിഡും മൂലം കഴിഞ്ഞ രണ്ടു വർഷമായി വള്ളംകളി നടത്താൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്നാലിപ്പോൾ സാഹചര്യങ്ങൾ മാറി. മാനദണ്ഡങ്ങൾ പാലിച്ച് എങ്ങനെ വള്ളംകളി നടത്താമെന്നതിനെ കുറിച്ചാണ് ആലോചിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് എം.എൽ.എമാർ, ടൂറിസം ഡയറക്ടർ, അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരുടെ യോഗം തിരുവനന്തപുരത്ത് ചേർന്നിരുന്നു. വള്ളംകളി നടത്തണമെന്നാണ് തീരുമാനിച്ചത്. ബാക്കിയുള്ള കാര്യങ്ങൾ കളക്ടറും ജനപ്രതിനിധികളും ചേർന്നാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |