ആലപ്പുഴ: സംസ്ഥാനമൊട്ടാകെ അയ്യായിരത്തോളം അദ്ധ്യാപകർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സ്ഥിരീകരിക്കുമ്പോൾ, അതിൽ 55 പേർ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്നവർ. ഭൂരിഭാഗം പേർക്കും ആരോഗ്യപരമായ കാരണങ്ങൾ മൂലം വാക്സിൻ സ്വീകരിക്കാൻ ബുദ്ധിമുട്ടുന്നവരാണെന്നാണ് അധികൃതർ മനസിലാക്കുന്നത്.
ജില്ലയിൽ ആകെയുള്ള 8,012 അദ്ധ്യാപകരിൽ 88 പേരാണ് സ്കൂൾ അദ്ധ്യയനം പുനരാരംഭിച്ചപ്പോൾ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിട്ടില്ലെന്ന കാരണത്താൽ ഓൺലൈൻ ക്ലാസുകളിൽ തുടർന്നത്. ഒരു മാസം കൊണ്ടാണ് 55ലേക്ക് ചുരുങ്ങിയത്. ബാക്കിയുള്ളവർ സ്കൂളുകളിലെത്തി തുടങ്ങി. ഡോക്ടർമാരുടെ കർശന നിർദേശമുള്ളവരൊഴികെ മറ്റെല്ലാ അദ്ധ്യാപകരും വൈകാതെ തന്നെ വാക്സിൻ സ്വീകരിക്കണമെന്നാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പും സ്വീകരിക്കുന്ന നിലപാട്. കൊവിഡ് ഡെൽറ്റാ വകഭേദത്തിന് പിന്നാലെ ഒമിക്രോൺ എന്ന പുതിയ വകഭേദം കൂടി ലോകത്ത് വിവിധ കോണുകളിൽ സ്ഥിരീകരിച്ചതോടെ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ കർശന നിലപാടുകളാവും അധികൃതർ സ്വീകരിക്കുക.
ആകെ അദ്ധ്യാപകർ: 8,012
വാക്സിൻ സ്വീകരിക്കാത്തവർ: 55
""
മുഴുവൻ അദ്ധ്യാപകരെയും വാക്സിനെടുപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ആരോഗ്യ കാരണങ്ങളാൽ ഡോക്ടറുടെ നിർദേശമുള്ളവർക്ക് മാത്രമേ ഇളവിന് അർഹതയുള്ളു.
എ.കെ. പ്രസന്നൻ, ജില്ലാ കോ ഓർഡിനേറ്റർ,
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |