അരൂർ: രാജ്യത്തെ ആദ്യ വനിതാ സ്കിപ്പറായ എരമല്ലൂർ സ്വദേശിനി ഹരിത കുഞ്ഞപ്പന് അഭിനന്ദന പ്രവാഹം. കേന്ദ്ര സർക്കാരിന്റെ മറൈൻ ഫിഷറീസ് ഗവേഷണ യാനങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള സ്കിപ്പർ യോഗ്യത പരീക്ഷയിലാണ് ഹരിത അപൂർവ നേട്ടം കൈവരിച്ചത്. എരമല്ലൂർ കൈതക്കുഴി കുഞ്ഞപ്പൻ - സുധർമ്മ ദമ്പതികളടെ മകളാണ്. വിവിധ വിദേശ യാനങ്ങളിലും കപ്പലുകളിലും ഹരിതയ്ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിംഗ് ട്രെയിനിംഗ് (സിഫ് നെറ്റ് ) ബിരുദവും നേടിയിട്ടുണ്ട്. എരമല്ലൂർ കോന്നനാട്ട് ഭഗവതി ക്ഷേത്ര ഭരണ സമിതി ഹരിതയെ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ദേവസ്വം പ്രസിഡന്റ് കമലൻ ശാന്തി പൊന്നാടയണിയിച്ചു. ക്ഷേത്രം മാനേജർ എൻ.എ. ഉത്തമൻ ഉപഹാരം നൽകി. ദേവസ്വം സെക്രട്ടറി ടി. ഭാസ്കരൻ, അസി. സെക്രട്ടറി എൻ.കെ. ബാബു, കമ്മിറ്റി അംഗങ്ങളായ വാവച്ചൻ, അജയകുമാർ, സി.കെ. വിജയൻ, കുഞ്ഞുമോൻ, സുഭാഷ്, കെ.സി. ദിവാകരൻ, സുഭദ്ര, ഓമന എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |