ആലപ്പുഴ: ഇരട്ടക്കൊലപാതകവും ദിവസങ്ങളായി തുടരുന്ന നിരോധനാജ്ഞയും ജില്ലയിലെ ടൂറിസം രംഗത്തിന് തിരിച്ചടിയായി. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് ആലപ്പുഴ തിരഞ്ഞെടുത്തിരുന്ന പലരും യാത്ര വേണ്ടെന്നുവയ്ക്കുകയാണ്. മറ്റൊരു വിഭാഗം നിരന്തരമായി ടൂർ ഓപ്പറേറ്റർമാരെ വിളിച്ച് സ്ഥിതിഗതികൾ ചോഗിക്കുന്നുണ്ട്.
ഹൗസ് ബോട്ട് ടെർമിനലിൽ നിന്നും ഗരത്തിൽ നിന്നും ലൈവ് വീഡിയോകൾ ചിത്രീകരിച്ച് അയച്ചാണ് സഞ്ചാരികളെ സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തുന്നതെന്ന് ഓപ്പറേറ്റർമാർ പറയുന്നു. മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് സംസ്ഥാന നേതാക്കൾ കൊല്ലപ്പെട്ടതോടെ, വാർത്ത ദേശീയതലത്തിൽ ശ്രദ്ധിക്കപെട്ടിരുന്നു.
വരും ദിവസങ്ങളിൽ അനിഷ്ട സംഭവങ്ങളുണ്ടാവുകയോ, നിരോധനാജ്ഞ നീട്ടുകയോ ചെയ്താൽ ബുക്കിംഗുകളെ ബാധിക്കും. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നെങ്കിലും, വിദേശ സഞ്ചാരികളുടെ വരവ് ഇത്തവണ ആലപ്പുഴയിലേക്ക് കുറവാണ്. ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. സ്വകാര്യ ടൂർ ഏജൻസികളും ഓപ്പറേറ്റർമാരും നൽകുന്ന പരസ്യങ്ങളും പാക്കേജുകളും കണ്ടാണ് ഉത്തരേന്ത്യൻ സഞ്ചാരികളടക്കം എത്തുന്നത്.
ജനപ്രിയമായി സർവീസ് ബോട്ടുകൾ
1. സീ - കുട്ടനാട് സർവീസ് ഹിറ്റയാതോടെ, പലരും ഹൗസ്ബോട്ട് യാത്ര വേണ്ടെന്ന് വയ്ക്കുന്നു
2. ഇതേ മാതൃകയിൽ സീ - അഷ്ടമുടി സർവീസും വൈകാതെ ആരംഭിക്കും
3. ആലപ്പുഴ - കൊല്ലം സർവീസിൽ യാത്ര ചെയ്യാൻ നിരവധിപേരാണ് എത്തുന്നത്
4. ചുരുങ്ങിയ സമയത്തിനുള്ളിൽ കായൽ യാത്ര നടത്താൻ ശിക്കാര വള്ളങ്ങൾ തിരഞ്ഞെടുക്കുന്നു
5. ഇതിനാൽ ഹൗസ് ബോട്ട് യാത്രയ്ക്ക് സഞ്ചാരികൾ കുറഞ്ഞു
നിരക്ക്
സീ കുട്ടനാട് ₹ 80 (ഒരാൾക്ക്)
ശിക്കാര വള്ളം ₹ 500 (മണിക്കൂറിന്)
ഹൗസ് ബോട്ട് ₹ 6,000 (കുറഞ്ഞത്)
""
കൊലപാതകങ്ങളെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ, ഇവിടുത്തെ അവസ്ഥ പല സഞ്ചാരികളും വിളിച്ച് അന്വേഷിക്കുന്നുണ്ട്. ലൈവ് വീഡീയോയെടുത്ത് അയച്ചാണ് സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തുന്നത്.
ഹാരിസ്, ടൂർ ഓപ്പറേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |