ആലപ്പുഴ : ഡി.വൈ.എഫ്.ഐ രാമങ്കരി മേഖലാ സെക്രട്ടറിയുടെ ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. രാമങ്കരി പഞ്ചായത്ത് മൂന്നാം വാർഡ് ശരവണഭവനിൽ ശരവണന്റെ വീടിന് പുറകിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കഴിഞ്ഞ നവംബർ 28ന് അർദ്ധരാത്രിയോടെയാണ് തീ കത്തി നശിച്ചത്. സംഭവത്തിന് പിന്നിൽ സി.പി.എമ്മിലെ ഒരുവിഭാഗമാണന്ന് അന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ സംഭവം നടക്കുന്ന ദിവസം വൈകിട്ട് പള്ളിക്കൂട്ടുമ്മ മണലാടി മുക്കിൽ ശരവണനും എതിർപക്ഷത്തുള്ള ഏതാനും പ്രവർത്തകരുമായി ഏറ്റുമുട്ടിയിരുന്നു. തൊട്ടുപിന്നാലെയാണ് രാത്രിയിൽ ശരവണന്റെ ബൈക്കിന് തീ പിടിച്ചത്. പ്രദേശത്തെ സി.സി ടിവി കാമറകൾ പരിശോധിച്ചതിൽ തെളിവൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |