ഹരിപ്പാട്: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അവസാനിപ്പിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കരിമണൽ ഖനനവിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ തോട്ടപ്പള്ളി കല്പകവാടിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ്, കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ സുരേഷ് കുമാർ തോട്ടപ്പള്ളി, കൺവീനർ സുധിലാൽ തൃക്കുന്നപ്പുഴ, വൈസ് ചെയർമാൻമാരായ ബി. ഭദ്രൻ, നാസർ ആറാട്ടുപുഴ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വിഷയം പഠിച്ചിട്ട് ആവശ്യമായത് ചെയ്യാമെന്ന് സമരക്കാർക്ക് രാഹുൽ ഉറപ്പ് നൽകി. വൈകിട്ട് പുറക്കാട് നിന്നു ആരംഭിക്കുന്ന പദയാത്രയിൽ പങ്കെടുക്കാനായി പോകുന്ന വഴി തോട്ടപ്പള്ളിയിലെ സമരപ്പന്തൽ രാഹുൽ ഗാന്ധി സന്ദർശിച്ചു. ആവേശത്തോടെയാണ് സമരക്കാർ സ്വീകരിച്ചത്. സമരപ്പന്തലിൽ ഉണ്ടായിരുന്നവരുടെ ആശങ്കകളും ദുരിതങ്ങളും ശ്രദ്ധയോടെ കേട്ടു. വിവരങ്ങൾ ചോദിച്ചറിഞ്ഞു. കോൺഗ്രസിന്റെ പിന്തുണയും ഇടപെടലും ഉണ്ടാകണമെന്ന് സമരക്കാർ അഭ്യർത്ഥിച്ചു. പാർട്ടിടി സമരക്കാരോടൊപ്പമാണെന്നും കൂടുതൽ ഇടപെടൽ ഉണ്ടാവുമെന്നും രാഹുൽറപ്പുനൽകി. കരിമണൽ ഖനനവിരുദ്ധ സമരസമിതി ജനറൽ കൺവീനർ ആർ.അർജുനൻ ഹാരമിട്ട് സ്വീകരിച്ചു. ആലപ്പാട് തീരദേശ സംരക്ഷണ സമിതി രക്ഷാധികാരി കെ.സി.ശ്രീകുമാർ, ടി.ആർ. രാജി മോൾ, രാജു പല്ലന, പി.ടി.വസന്തകുമാർ, ഹാരിസ് പാനൂർ, സമീർ പല്ലന, സിബീഷ് ചെറുവള്ളൂർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |