ആലപ്പുഴ: പ്രളയത്തിൽ വീടിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടും അർഹമായ ധനസഹായം ലഭിച്ചില്ലെന്ന പരാതിയിൽ സർക്കാർ തലത്തിൽ ഉത്തരവ് ആവശ്യമാണെങ്കിൽ അക്കാര്യം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം. ആലപ്പുഴ കളക്ടർക്കാണ് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദ്ദേശം നൽകിയത്.
2018ലെ പ്രളയത്തിൽ വീടിന് നഷ്ടം സംഭവിച്ച തലവടി സൗത്ത് സ്വദേശികളായ ഓമന, പി.കെ.ശ്രീജേഷ് എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി. 60,000 രൂപയാണ് പരാതിക്കാരിക്ക് നഷ്ടപരിഹാരം അനുവദിച്ചത്. സർക്കാർ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് നഷ്ടപരിഹാരം അനുവദിച്ചത്. നഷ്ടപരിഹാരത്തിൽ കുറവുണ്ടായിരുന്നെങ്കിൽ അപ്പീൽ സമർപ്പിക്കാമായിരുന്നു. രജിസ്റ്റേർഡ് തപാലായി അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്ന് പരാതിക്കാരി അറിയിച്ചു. പരാതിക്കാരിക്ക് അർഹമായ ആനുകൂല്യം നിഷേധിച്ചതായും കമ്മിഷൻ കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |