കൊച്ചി: ഉത്തരേന്ത്യയിലെ സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും ബിനാലേ സന്ദർശിക്കാൻ അവസരമൊരുക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങൾ പ്രതിഫലിക്കുന്ന ബിനാലേയിൽ രാജ്യത്തെ വിവിധ മേഖലകളിലെ സാമൂഹിക സാഹചര്യങ്ങൾ മനസിലാക്കാനാകും. യാതനകൾ, പാരിസ്ഥിതിക വെല്ലുവിളികൾ, സ്ത്രീകളുടെ പ്രശ്‌നങ്ങൾ എന്നിവയെല്ലാം പ്രമേയമാകുന്ന മേള അപൂർവ അനുഭവമാണെന്നും ഇത്തരം കലാമേളകൾ രാജ്യത്ത് അനിവാര്യമാണെന്നും ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസ് ബിനാലേ വേദിയിൽ സന്ദർശനം നടത്തിയ അവർ വ്യക്തമാക്കി.
ബിനാലേയ്ക്ക് ഏറ്റവും യോജിച്ച വേദിയാണ് സാംസ്‌കാരിക വൈവിദ്ധ്യങ്ങൾ നിറഞ്ഞ കൊച്ചി. രാജ്യത്തെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളീയർ സംസ്‌കാരത്തോടും പൈതൃകത്തോടും കൂടുതൽ ആഭിമുഖ്യം പുലർത്തുന്നതായും പറഞ്ഞു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ബിനാലേ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |