ഇന്ന് അന്തർദേശിയ ദുരന്ത ലഘൂകരണദിനം
കൊച്ചി: സാമൂഹ്യ സേവനരംഗത്ത് സമാനതകളില്ലാത്ത കേരള മോഡലായി അഗ്നിരക്ഷാസേനയുടെ സ്വന്തം സിവിൽ ഡിഫൻസ്. നാലായിരത്തിനടുത്തുള്ള സേനാംഗങ്ങൾക്കൊപ്പം ആറായിരത്തിലേറെ സന്നദ്ധസേവകരാണ് സിവിൽ ഡിഫൻസിന്റെ ഭാഗമായി രംഗത്തുള്ളത്.
2018 ലെ മഹാപ്രളയത്തിൽ നിന്നുൾക്കൊണ്ട പാഠമാണ് ജനകീയ സന്നദ്ധസേന. 2019 ൽ അത് യാഥാർത്ഥ്യമാക്കി. രണ്ടുവർഷത്തെ പ്രവർത്തനം പുതിയ മാതൃകകളും സൃഷ്ടിച്ചു.
ഓരോ അഗ്നിരക്ഷാനിലയങ്ങളിലും ഡെസിഗ്‌നേറ്റഡ് നോഡൽ ഓഫീസറുടെ കീഴിൽ സ്റ്റേഷൻ, ജില്ല, സംസ്ഥാന തലങ്ങളിൽ പരിശീലനം നേടിയ സ്ത്രീകൾ ഉൾപ്പെടെ 50 വീതം വോളന്റിയർമാർ പ്രവർത്തിക്കുന്നുണ്ട്. അഗ്നിരക്ഷാസേന നേതൃത്വം നൽകുന്ന എല്ലാ ദുരന്തനിവാരണ- രക്ഷാദൗത്യങ്ങളിലും സ്വയം സന്നദ്ധരായി ഓടിയെത്തുന്നവരാണ് സിവിൽ ഡിഫൻസുകാർ.
എണ്ണത്തിൽ
50 വീതം 129 യൂണിറ്റുകളിലായി 6450 പേർ
പരിശീലനം
പ്രഥമ ശുശ്രൂഷ, പ്രളയ രക്ഷാപ്രവർത്തനം, അപകടങ്ങളോടുള്ള പ്രതികരണം, തിരച്ചിലും രക്ഷാപ്രവർത്തനവും, അഗ്‌നിസുരക്ഷ, ദുരന്തനിവാരണം, ബോധവത്ക്കരണം
കൊവിഡ് കാലത്ത്
●2,08,843 വാഹനങ്ങൾ അണു നശീകരണം വരുത്തി
●86,636 മാസ്‌കുകൾ നിർമ്മിച്ച് നൽകി
●2,855 ലിറ്റർ സാനിറ്റൈസർ നിർമ്മിച്ചു
●58,141 ഭക്ഷണപൊതികൾ അന്യസംസ്ഥാന ലോറികളിലെ ഡ്രൈവർമാർക്ക് വിതരണം ചെയ്തു
●61,318 പേർക്ക് കമ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം നൽകി
●43,403 ഭക്ഷ്യക്കിറ്റുകൾ (പൊതുവിതരണ സമ്പ്രദായം) നിറച്ചുകൊടുത്തു
●25,903 പേർക്ക് സമ്പൂർണലോക്ക്ഡൗൺ കാലത്ത് വീടുകളിൽ അവശ്യമരുന്ന് എത്തിച്ചുനൽകി
●872 പേർക്ക് രക്തദാനം ചെയ്തു
●7,359 ബോധവത്കരണ പരിപാടികൾ നടത്തി
●1,610 രോഗികളെ ആശുപത്രിയിൽ എത്തിച്ചു
സിവിൽ ഡിഫൻസ് സേനാ വിഭാഗത്തിൽ വിദ്യാർത്ഥികൾ മുതൽ പ്രഫഷനലുകൾ വരെയുണ്ട്. സ്തുത്യർഹമായ സേവനങ്ങളാണ് രണ്ട് വർഷമായി വോളന്റിയർമാർ ചെയ്തുവരുന്നത്.
വി.സിദ്ധകുമാർ, ആർ.എഫ്.ഒ (സ്റ്റേറ്റ് നോഡൽ ഓഫീസർ), സിവിൽ ഡിഫൻസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |