കൊച്ചി : സ്വകാര്യ ബസുകളിൽ നിരോധിച്ച മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതിനെതിരെ കർശന നടപടിസ്വീകരിക്കാൻ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദ്ദേശം. മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാർ, എൻഫോഴ്സ്മെന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർ എന്നിവർക്കാണ് നിർദ്ദേശം. അനധികൃതമായി മ്യൂസിക് സിസ്റ്റം പ്രവർത്തിക്കുന്നത് പരിശോധിക്കാൻ 2021 ഡിസംബർ 18 മുതൽ 22 വരെ സ്പെഷ്യൽ ഡ്രൈവ് നടത്തി 715 വാഹനങ്ങൾ പരിശോധിച്ച് 202750 രൂപ പിഴയിട്ടു. പിഴ ഈടാക്കിയ ബസുകളിലെ അനധികൃത മ്യൂസിക് സിസ്റ്റം അഴിച്ചുമാറ്റി. മനുഷ്യാവകാശ പ്രവർത്തകൻ അക്ബർ അലിയുടെ പരാതിയെത്തുടർന്നാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |