കൊച്ചി: ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ്മയുടെ പരാമർശം നിയമവിരുദ്ധമാണോ അല്ലയോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും പ്രതിഷേധത്തിന്റെ മറവിൽ നടക്കുന്ന അക്രമങ്ങൾ നിയന്ത്രിക്കണമെന്നും വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി) അന്തർദേശീയ വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു. ചർച്ചയിൽ ഹിന്ദു ആരാധനാമൂർത്തികളെ അവഹേളിക്കുന്ന പരാമർശങ്ങളുണ്ടായി. വാഗ്വാദത്തിനിടയിൽ നടത്തിയ ചില പരാമർശങ്ങൾ നിയമവിരുദ്ധമാണോ കുറ്റകൃത്യമാണോ എന്നൊക്കെ കോടതി തീരുമാനിക്കേണ്ടതാണ്. സംഭവത്തിന്റെ മറവിൽ നിയമം കൈയിലെടുക്കുകയാണ്. പ്രവാചകനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ നാവരിയുമെന്ന ഭീഷണി മുഴക്കുകയാണ്. പൊലീസും കോടതിയും ഉചിതമായ നടപടിയെടുക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |