കൊച്ചി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി ജില്ലയിൽ നടപ്പുവർഷംചെലവിട്ടത് 9.47 കോടി രൂപ. 856 പ്രവൃത്തികളാണ് ഏറ്റെടുത്തത്. മേയ് വരെ 1,93,866 തൊഴിൽ ദിനങ്ങൾ നൽകി. ജില്ലയിൽ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന ജില്ലാ വികസന കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ വികസനകാര്യ കമ്മിഷണർ (ഡി.ഡി.സി ) എ.ഷിബു അദ്ധ്യക്ഷനായി. ടി.ജെ.വിനോദ് എം.എൽ.എ., ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് കോ-ഓർഡിനേറ്റർ ട്രീസ ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതികളും പുരോഗതിയും
അമൃത് സരോവർ പദ്ധതിയുടെ ഭാഗമായി കൂവപ്പടി, വടവുകോട് പഞ്ചായത്തുകളിൽ കുളം നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു സ്ഥലങ്ങളുടെ പരിശോധന ഈമാസം പൂർത്തിയാക്കും.
ജില്ലയിലെ 14 സി.ഡി.എസുകളെ മാതൃകാ സി.ഡി.എസുകളാക്കാൻ 4.64 കോടി രൂപ അനുവദിച്ചു. 14 സി.ഡി.എസ് ഓഫീസുകളുടെ നവീകരണം പൂർത്തിയായി.
കൊച്ചി കോർപ്പറേഷൻ പരിധിയിൽ 2,096 വഴിയോര കച്ചവടക്കാർക്കും ഏലൂർ നഗരസഭയിൽ 23, കോതമംഗലം നഗരസഭയിൽ 92, കൂത്താട്ടുകുളം നഗരസഭയിൽ 82, മുവാറ്റുപുഴ നഗരസഭയിൽ 115, നോർത്ത് പറവൂർ നഗരസഭയിൽ 104, പെരുമ്പാവൂർ നഗരസഭയിൽ 121, പിറവം നഗരസഭയിൽ 142, തൃപ്പൂണിത്തുറ നഗരസഭയിൽ 247 കച്ചവടക്കാർക്കും ലൈസൻസ് നൽകി.
ഡിജിറ്റൽ സർവേ പദ്ധതിയുടെ ഭാഗമായി 67 വില്ലേജുകളിലെ 2,51,507 രേഖകൾ ഡിജിറ്റലൈസ് ചെയ്തു.
പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി 857 വീടുകളാണ് നിർമ്മിക്കുന്നത്. 829 പേർക്ക് മൂന്നാംഘട്ട തുക കൈമാറി. നാഷണൽ അർബൻ മിഷന്റെ ഭാഗമായി 147 പ്രർത്തികൾ പൂർത്തിയായി. പുത്തൻവേലിക്കര കുന്നുകര ക്ലസ്റ്ററിലാണ് പ്രവൃത്തികൾ നടപ്പാക്കുന്നത്.
കുട്ടികളിലെ ജനനവൈകല്യങ്ങൾ കണ്ടെത്താൻ ആറു വയസ് വരെയുള്ള 4116, 6-18 വയസു വരെയുള്ള 204 കുട്ടികളെയും പരിശോധനയ്ക്ക് വിധേയരാക്കി.
പ്രധാന മന്ത്രി ഗ്രാമീണ സടക് യോജനയുടെ ഭാഗമായി റോഡുകളുടെ നവീകരണം പരോഗമിക്കുന്നു. ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട 51 റോഡുകളുടെയും രണ്ടാംഘട്ടത്തിൽ 9, മൂന്നാം ഘട്ടത്തിൽ 24 റോഡുകളുടെയും നവീകരണമാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |