പള്ളുരുത്തി: കടലാക്രമണത്തിൽനിന്ന് ചെല്ലാനത്തിന് കവചമൊരുക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച കടൽത്തീരസംരക്ഷണ പദ്ധതിയുടെ ആദ്യഘട്ടം ഏപ്രിലിൽ പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതി പുരോഗതി വിലയിരുത്താൻ ചെല്ലാനത്ത് എത്തിയതായിരുന്നു മന്ത്രി. പദ്ധതിയുടെ നിർമാണകരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (യു.എൽ.സി.സി) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ജലസേചനവകുപ്പിനു കീഴിൽ 344.20 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടം 40 ശതമാനം നിർമാണം പൂർത്തിയായി. നിർമാണം നടക്കുന്ന പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി. കെ. ജെ. മാക്സി എം.എൽ.എ, ജനസേചന വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ ബാജി ചന്ദ്രൻ, പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബി. അബ്ബാസ് ഊരാളുങ്കൽ പ്രതിനിധികളായ സുനിൽകുമാർ രവി, എൻ. രമേഷ്, സുരേഷ് കുമാർ, നിതിൻ ബെർനാഡ് തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |