കൊച്ചി: അന്താരാഷ്ട്ര പ്രശസ്തനായ മലയാളി ചിത്രകാരൻ വാസുദേവൻ അക്കിത്തം കൊവിഡ് മഹാമാരിയിൽ ലോകം അടഞ്ഞുകിടന്ന 2020 മുതൽ ഒരുവർഷം വരഞ്ഞ 365 സൃഷ്ടികൾ ബിനാലെയിൽ മഹാമാരിയുടെ ആഖ്യാന പഞ്ചാംഗമായി കലാസ്‌നേഹികൾക്ക് കാഴ്ചയൊരുക്കുന്നു. കലാചിന്തകൾ വീടിന്റെ നാലു ചുമരുകൾക്കുള്ളിലേക്ക് ഒതുക്കി നിർത്തേണ്ടിവന്ന വേളയിലെ ചിത്രകാരന്റെ പ്രതികരണങ്ങളാണ് ചിത്രപരമ്പരയിലെ ആവിഷ്‌കാരങ്ങളോരോന്നും. ഇവയെല്ലാം ചേർന്ന് പൊതുവായ സന്ദേശം ഉൾക്കൊള്ളുന്ന പ്രതിഷ്ഠാപനമായും മാറുന്നു.
'വീട്ടിലെ ഊണുമേശപ്പുറത്ത് വച്ച് ചിത്രമെഴുതുമ്പോൾ സാമഗ്രികളും പരിമിതമായിരുന്നു. അതുകൊണ്ട് ചെറിയ ചെറിയ കടലാസുകളിൽ വാട്ടർകളർ കൊണ്ട് പെയിന്റിംഗ് നടത്തി. പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ടതിന്റെ വ്യത്യസ്ത ഭാവതല അനുഭവങ്ങളാണ് അങ്ങനെ ചിത്രങ്ങളായത്. ചിലതിൽ ദുഃഖം, മറ്റുചിലതിൽ ഭ്രമാത്മകത, വേറെ ചിലതിൽ പ്രത്യാശ ..... അങ്ങനെ അങ്ങനെ' വാസുദേവൻ അക്കിത്തം വിശദീകരിച്ചു.
ചിത്രകലാദ്ധ്യാപകൻ കൂടിയായ 64കാരൻ ബറോഡയിലാണ് താമസം. ലോക്ക്‌ഡൗൺ കാലത്താണ് വാസുദേവന്റെ അച്ഛൻ മഹാകവി അക്കിത്തം മരണമടയുന്നത്. നാട്ടിലെത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു. എങ്ങനെയോ ഒക്കെ ഒരു കണക്കിന് അച്ഛന്റെ അന്ത്യകർമ്മങ്ങൾക്ക് എത്തിപ്പെട്ടു. അന്ന് ഇത് പ്രമേയമാക്കി ചെറിയൊരു ചിത്രം വരച്ചതും ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസിലെ പ്രദർശനചിത്രങ്ങളിൽ ഉൾപ്പെടുന്നു.
ഒരു പ്രത്യേക സംഭവം ഉന്നയിക്കാനല്ല 365 ചിത്രങ്ങളിൽ ശ്രമിച്ചതെന്ന് വാസുദേവൻ അക്കിത്തം പറഞ്ഞു.
'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |