കണ്ണൂർ: ഇന്ത്യയിൽ തന്നെ ആദ്യത്തെ സംരംഭമായ ഫയർ ആൻഡ് സേഫ്റ്റി സയൻസ് റിസർച്ച് സെന്ററിൽ അടുത്ത വർഷത്തോടെ കോഴ്സുകൾ ആരംഭിക്കും. ചക്കരക്കല്ല് മുഴപ്പാലയിലെ നാലര ഏക്കർ സ്ഥലത്താണ് സെന്റർ വരുന്നത്.നാഗ്പൂരിൽ പ്രവർത്തിക്കുന്ന നാഷണൽ ഫയർ സർവ്വീസ് കോളേജിൽ നിന്നും വ്യത്യസ്തമായ ഹൈടെക് കോഴ്സുകളാണ് കണ്ണൂരിലേക്ക് കൊണ്ടുവരുന്നത്.
പൊലീസ് വകുപ്പിന്റെ കൈയിലുള്ള സ്ഥലം കൈമാറുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. സ്ഥലം കണ്ടെത്തുന്നതും അതിവേഗത്തിലായിരുന്നു. ഫയർ ആന്റ് റസ്ക്യൂ മേധാവി ഡോ.ബി. സന്ധ്യ സ്ഥലം സന്ദർശിച്ച് പരിശീലന കേന്ദ്രത്തിന്റെ അനുമതിക്കായി സ്ഥലത്തിന്റെ സ്കെച്ചും മറ്റും ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു. കഴിഞ്ഞ മാസം ഇതിനുള്ള അനുമതി ആഭ്യന്തര വകുപ്പ് നൽകി. വിമാനത്താവളം അടുത്തുള്ളതിനാൽ സുരക്ഷാ ആവശ്യങ്ങൾക്കായുള്ള ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കാൻ കഴിയുമെന്നാണ് ഫയർ ആൻഡ് സേഫ്റ്റി അധികൃതരുടെ പ്രതീക്ഷ.
ആദ്യ ബാച്ചിൽ 300 പേർക്ക് പ്രവേശനം
മുൻഗണന തൊഴിലധിഷ്ഠിത കോഴ്സുകൾക്ക്
വാക്കിടോക്കിയിൽ അടിമുടി മാറും
പൊലീസ് മാതൃകയിൽ അഗ്നിശമനസേനയുടെ ആശയവിനിമയം വേഗത്തിലാക്കാൻ കൂടുതൽ വാക്കിടോക്കികൾ അഗ്നിശമനസേനയ്ക്ക് അനുവദിച്ചിട്ടുണ്ട്. ആശയവിനമയത്തിന് സ്വതന്ത്ര സംവിധാനം നടപ്പാക്കുന്നതിനാണിത്. വെള്ളപ്പൊക്കമടക്കമുള്ള പ്രകൃതി ദുരന്തങ്ങളിലും മറ്റു അത്യാഹിതങ്ങളിലും രക്ഷാപ്രവർത്തകർക്ക് ആശയവിനിമയത്തിന് 300 വാക്കിടോക്കികൾ കൂടി അഗ്നിശമനസേന ഉടൻ വാങ്ങും. 100 വാക്കി ടോക്കികൾ മാത്രമായിരുന്നു സംസ്ഥാനത്തെ അഗ്നിശമനസേനകൾക്കായുള്ളത്. വാക്കിടോക്കികളില്ലാത്തതു രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കാട്ടി ഫയർഫോഴ്സ് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് സർക്കാർ അനുകൂല തീരുമാനമെടുത്തത്.സേനയുടെ ആധുനികവത്കരണത്തിനും നവീകരണത്തിനുമായി ഈ സാമ്പത്തിക വർഷം മാത്രം 65 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 14 ഫൈബർ ബോട്ടുകളും 20 വാട്ടർ ടാങ്കർ ലോറികളും 14 ഫൈബർ ബോട്ടുകളും 20 വാട്ടർ ടാങ്കർ ലോറികളും തീയണയ്ക്കുന്നതിനുള്ള ചെറിയ 250 ഹാൻഡ് കൺട്രോൾഡ് മൾട്ടി പർപ്പസ് നോസിലും പുതുതായി അനുവദിച്ചിട്ടുണ്ട്. വെള്ളത്തിലെ രക്ഷാപ്രവർത്തനത്തിന് 100 സ്‌കൂബാസെറ്റും ഡ്രൈവിംഗ് സ്യൂട്ടും അനുവദിച്ചു. 1,060 ഫയർ ഫൈറ്റിംഗ് സ്യൂട്ടും 4,500 റെയിൻകോട്ടുകളും സേന ഉടൻ വാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |