തളിപ്പറമ്പ്: എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹവുമായുള്ള വിലാപയാത്ര തളിപ്പറമ്പിൽ എത്തിയതിന് പിന്നാലെ മേഖലയിൽ കോൺഗ്രസ് ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വ്യാപക അക്രമം. തൃച്ഛംബരം പട്ടപ്പാറയിലെയും പനങ്ങാട്ടൂരിലെയും പ്രിയദർശിനി മന്ദിരങ്ങൾ പൂർണമായും അടിച്ചു തകർത്തു. തളിപ്പറമ്പ് നഗരത്തിലെ കോൺഗ്രസ് മന്ദിരത്തിന് നേരെ കല്ലെറിയുകയും കൊടിമരങ്ങൾ നശിപ്പിക്കുകയും ചെയ്തു. കാപാലിക്കുളങ്ങരയിലെ രാജീവ്ജി ക്ലബ്ബിലെ ഗാന്ധി പ്രതിമയും തകർത്തു
ഇന്നസെ പുലർച്ചെ ഒന്നരയോടെയാണ് പട്ടപ്പാറയിലെ പ്രിയദർശിനി മന്ദിരം ഒരു സംഘം അക്രമമഴിച്ചുവിട്ടത്. ഇവിടെയുള്ള ജനലുകൾ, വാതിൽ, ഷെൽഫ് ,മേശ തുടങ്ങി എല്ലാം അടിച്ചു തകർത്തു.
പൂക്കോത്ത് നടയ്ക്ക് സമീപമുള്ള കോൺഗ്രസ് മന്ദിരം പെട്രോൾ ബോംബെറിഞ്ഞ് കത്തിക്കാൻ ശ്രമം. പൊലീസ് വിഫലമാക്കി. രണ്ട് കുപ്പികളിൽ പെട്രോൾ നിറച്ച് ജനാലയുടെ ഉള്ളിലൂടെ ഓഫീസിലിട്ട നിലയിൽ കണ്ടെത്തി. ജനാല ചില്ലുകൾ എറിഞ്ഞ് തകർത്ത നിലയിലായിരുന്നു.
ഓഫീസ് അക്രമിക്കാനായി എത്തിയവരെ പൊലീസ് തടയുകയായിരുന്നു. പൊലീസ് ലാത്തിവീശിയാണ് അക്രമികളെ തുരത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |