SignIn
Kerala Kaumudi Online
Thursday, 19 September 2024 11.01 PM IST

ശീതികരണസംവിധാനം ഉപയോഗിക്കാതെ മെഡിക്കൽ ഷോപ്പുകൾ: മരുന്നുകൾക്ക് ഗുണനിലവാരം കുറയുന്നു

Increase Font Size Decrease Font Size Print Page
druggg

ഡ്രഗ് കൺട്രോളർവകുപ്പ് അന്വേഷണമാരംഭിച്ചു

കണ്ണൂർ: ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കേണ്ട മരുന്നുകൾ പുറത്തുവച്ച് ഉപയോഗശൂന്യമാകുന്നുവെന്ന പരാതിയിൽ ഡ്രഗ്സ് കൺട്രോളർ വകുപ്പ് അന്വേഷണമാരംഭിച്ചു. കണ്ണൂർ നഗരത്തിലെ വിവിധ മെഡിക്കൽ ഷോപ്പുകളിലും ജില്ലയിലെ മറ്റുവിവിധയിടങ്ങളിലുമാണ് പരിശോധന നടത്തിയത്. ഇതിൽ കൊവിഡ് പരിശോധനയ്ക്കു ഉപയോഗിക്കുന്ന ആന്റിജൻ കിറ്റുൾപ്പെടെ ചൂടിയഅന്തരീക്ഷത്തിൽ വെക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

രണ്ടു മുതൽ അഞ്ചുവരെ ശീതോഷ്മാവിൽ സൂക്ഷിക്കേണ്ട മരുന്നുകൾ മെഡിക്കൽ ഷോപ്പിൽ പ്രദർശിപ്പിക്കുന്നതു കാരണം ഉപഭോക്താവിന് മരുന്നിനെ കൊണ്ടുള്ള യഥാർത്ഥ ഗുണം ലഭിക്കുന്നില്ലെന്ന കണ്ണൂർ സ്വദേശിയായ പ്രസൂൺ നൽകിയ പരാതിയെ തുടർന്നാണ് ഡഗ്രസ് കൺട്രോളർ വകുപ്പ് അന്വേഷണമാരംഭിച്ചത്. ചില മരുന്നുകൾ ഏതു ഊഷ്മാവിൽ സൂക്ഷിക്കണമെന്ന് അതിന്റെ പുറം കവറിൽ തന്നെ രേഖപ്പെടുത്താറുണ്ട്. ഇതു പാലിക്കപ്പെടുന്നില്ലെന്നായിരുന്നു പരാതി.

സാധാരണയായി മെഡിക്കൽ ഷോപ്പുകളിൽ കോൾഡ്രേജുകളായി ഉപയോഗിക്കാറുള്ളത് ഫ്രിഡ്ജുകളാണ്. എന്നാൽ അധിക സ്റ്റോക്കും അശ്രദ്ധ മൂലവും പല മരുന്നുകളും പുറത്തേക്ക് മാറ്റിവെക്കുന്നത്. രണ്ടുമുതൽ മുപ്പതു ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കുന്ന മരുന്നുകളും രണ്ടുമുതൽ നാൽപതു ഡിഗ്രി സെൽഷ്യസിൽ വരെ സൂക്ഷിക്കുന്ന മരുന്നുകളുമുണ്ട്. ഇതിൽ രണ്ടുമുതൽ അഞ്ചു ഡിഗ്രിവരെ സെൽഷ്യസിൽ സൂക്ഷിക്കേണ്ടവ നിർബന്ധമായും കോൾഡ്രേജിൽ മാറ്റണം. എന്നാൽ ചില മെഡിക്കൽ ഷോപ്പുടമകൾ ഇതിനു തയ്യാറാകുന്നില്ല.

ചൂടൻ കാലാവസ്ഥയും തിരിച്ചടി
ഈ വർഷം കാലവർഷവ്യതിയാനം കൂടുതൽ അനുഭവപ്പെട്ടത് കണ്ണൂർ, കാസർകോട് ജില്ലയിലെ മെഡിക്കൽ ഷോപ്പുടമകൾക്ക് കടുത്ത തിരിച്ചടിയായിട്ടുണ്ട്. താപനില 34 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നത് 30ഡിഗ്രി സെൽഷ്യസിൽ വരെ പുറത്ത് സൂക്ഷിക്കാൻ കഴിയുന്ന മരുന്നുകളെപ്പോലും കോൾഡ്‌റേജിൽ കയറ്റേണ്ട അവസ്ഥയിലെത്തിച്ചു. വരും നാളുകളിൽ ചൂട് കൂടാൻ സാദ്ധ്യതയുണ്ടെന്നിരിക്കെ മരുന്നുകൾ സൂക്ഷിക്കാൻ ഷോപ്പുകളിൽ അധിക സൗകര്യം ഒരുക്കേണ്ടി വരും.


പായ്ക്കിംഗ് കവറിലെഴുതിയതുപോലെ തന്നെ മരുന്നുകൾ സൂക്ഷിക്കാൻ മെഡിക്കൽ ഷോപ്പുടമകൾ തയ്യാറാകണം. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. ഇപ്പോൾ ഇതു സംബന്ധിച്ച മുന്നറിയിപ്പുമാത്രമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്.

പി. ഫൈസൽ,(ഐ.ബി ഇൻസ്‌പെക്ടർ,ഡ്രഗ്സ് കൺട്രോളർ വകുപ്പ്)

ആവർത്തിച്ചാൽ കടുത്ത നടപടി
ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ മെഡിക്കൽ ഷോപ്പുടമകൾക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് ഡ്രഗ്സ് കൺട്രോളർവകുപ്പിന്റെ തീരുമാനം.കണ്ണൂർ നഗരത്തിൽ ക്രമക്കേട് കണ്ടെത്തിയ മെഡിക്കൽ ഷോപ്പുകളിൾക്കെതിരെ നടപടിയെടുക്കുമെന്നും ഡ്രഗ്സ് കൺട്രോളർ ഐ.ബി വിഭാഗം ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.