പീരുമേട്: എ.ടി.എമ്മുകളിൽ എത്തുന്ന പ്രായമായവരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ആലക്കോട് ഉദയഗിരി കുന്നേൽ വീട്ടിൽ ഷിജുരാജിനെയാണ് (31) പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. പണം പിൻവലിക്കാൻ അറിയാത്ത നിരവധിയാളുകളെ സഹായിക്കാനെന്ന വ്യാജേന എ.ടി.എം കണ്ടറുകളിൽ വെച്ച് കൈയിൽ നിന്നും എ.ടി.എം കാർഡ് കൈക്കലാക്കുകയും പകരം മറ്റൊരു കാർഡ് നൽകി കബളിപ്പിക്കുകയുമായിരുന്നു.
ഇതെ കാർഡുകൾ ഉപയോഗിച്ച് മറ്റ് പലയിടങ്ങളിൽ നിന്നും പണം പിൻവലിക്കുകയും ചെയ്യുകയായിരുന്നു.30 ൽപ്പരം ആളുകൾ ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.ഏലപ്പാറ .മുണ്ടക്കയം വണ്ടിപ്പെരിയാർ 'കുമളി തുടങ്ങിയ എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിച്ചതയി പൊലീസ് കണ്ടെത്തി.ചെമ്മണ്ണ് സ്വദേശി അഗസ്റ്റിന്റെ 83000 രൂപയാണ് നഷ്ടപ്പെട്ടത് .ഇയാൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സി.സി.ടി.വി ദ്യശ്യങളും. എ.ടി.എം.പരിസരങ്ങളിലും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം നിരീക്ഷണം നടത്തിയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കറുപ്പസ്വാമിയുടെ നിർദ്ദേശാനുസരണം പീരുമേട് ഡിവൈ.എസ്.പി. സി ജി .സനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അജേഷ്, അബ്‌സർ, ഇസ്മായിൽ സിവിൽ പോലീസ് ഓഫീസർമാരായ സിയാദ്, ജോജി, സുനീഷ്, ബഷീർ, ജിനേഷ് 'അജി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൂടുതൽ സ്ഥലങ്ങളിൽ ഇയാൾ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ചെറിയ തുക നഷ്ടപ്പെട്ട നിരവധി ആളുകളുണ്ട് ഇവർ പരാതിയുമായി എത്തിയിട്ടില്ല.തട്ടിപ്പിനിരയായവർ പീരുമേട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ഡിവൈ.എസ്.പി.സനിൽ കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |